തൃശൂര്‍: ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ കുറവുവരുന്നുണ്ടെന്ന് ടിബി ഓഫീസര്‍ ഡോ.ശ്രീജ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2015ല്‍ 2284 ക്ഷയരോഗികള്‍ ഉണ്ടായിരുന്നത് 2016 ആയപ്പോള്‍ 2033 ്ആയി കുറഞ്ഞു. ഈ വര്‍ഷത്തിലെ ആദ്യ രണ്ടു മാസത്തില്‍ 320 പേരാണ് രോഗമുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ക്ഷയരോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നുണ്ടെന്ന് ഡോ.ശ്രീജ പറഞ്ഞു.
രോഗബാധിതരുടെ മരണ നിരക്കിലും കുറവ് വന്നിട്ടുണ്ട്. 2008ല്‍ 59 പേര് മരിച്ചപ്പോള്‍ 2015ല്‍ 46 പേരായി ചുരുങ്ങി. പൂര്‍ണ രോഗവിമുക്തി വന്നവരുടെ നിരക്ക് 83 ശതമാനത്തില്‍ നിന്ന് 87 ശതമാനമായി ഉയര്‍ന്നു. ക്ഷയരോഗം നേരത്തെ കണ്ടെത്തുന്നതിനായി നൂതന സാങ്കേതിക വിദ്യ ജില്ലാ ക്ഷയ രോഗകേന്ദ്രത്തില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് 24ന് തൃശൂരില്‍ ക്ഷയരോഗ ദിന സന്ദേശ റാലി നടത്തും. രാവിലെ 8.30ന് വിദ്യാര്‍ഥി കോര്‍ണറില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സുഹിത ഫഌഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് ടൗണ്‍ ഹാളില്‍ നടക്കുന്ന യോഗം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ അജിത ജയരാജന് പങ്കെടുക്കും. ക്ഷയരോഗ ബോധവല്‍ക്കരണം ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.ഡോ. ബാബു വര്‍ഗീസ്, നാരായണന്‍കുട്ടി, ഒ.ജെ.സാജന്, ശിവശങ്കര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: