ആലപ്പുഴ: കെഎസ്ഇബി വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നത് തോന്നുന്നതുപോലെ, വെട്ടിലായി ഉപഭോക്താവ്. നഗരസഭ വട്ടയാല്‍ വാര്‍ഡ് നവാസ് മന്‍സിലില്‍ ഇന്‍സാഫ് ഇസ്മയിലാണ് പരാതിക്കാരന്.
കെഎസ്ഇബി മീറ്റര്‍ റീഡര്‍ ഇയാളുടെ വീട്ടിലെത്തി സ്പോട്ട് റീഡിങ് നടത്തി ബില്ലു നല്‍കിയത് 648 രൂപയുടേതായിരുന്നു. ഈ തുകയടക്കാന്‍ സൗത്ത് സെക്ഷന്‍ ഓഫീസിലെത്തിയപ്പോള്‍ 1,849 രൂപ അടയ്ക്കണമെന്നായി അധികൃതര്‍. സ്പോട്ട് റിഡിങില് 206 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും 405 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്നും അതിനാല്‍ 1,849 തന്നെ അടയ്ക്കണമെന്നും അധികൃതര്‍ നിര്‍ബ്ബന്ധിച്ചു. ഈ തുക അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ അധികതുക അടയ്ക്കേണ്ടിവന്നു.
കെഎസ്ഇബി ഉന്നതര്‍ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഉപഭോക്തൃകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്‍സാഫ് ഇസ്മയില്‍.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: