തുറവൂര്‍: ദേശീയപാതയിലെ വളവില്‍ അപകടങ്ങള്‍ പെരുകുന്നു. നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുള്ള ആക്ഷേപങ്ങള്‍ ശക്തമാകുന്നു. കുത്തിയതോട് പാലത്തിന് തെക്ക് ഭാഗത്ത് നിന്ന് ആമേടത്തുകാവു വരെ നീളുന്നതാണ് ഈ വളവ്. ഇവിടെ ദിനംപ്രതി നിരവധി അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കുത്തിയതോട് സ്വദേശിനി സാവിത്രി (65) ബൈക്കിടിച്ച് മരിച്ചതാണ് അവസാനത്തെ അപകടം. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഇവിടത്തെ മീഡിയന് ഗ്യാപ്പിലൂടെയും അല്ലാതെയും വാഹനങ്ങളും യാത്രക്കാരും അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്നതാണ് അപകടത്തിന് കാരണമെന്ന് പോലിസ് പറയുന്നു.ദേശീയപാതയിലെ ഈവളവിലെത്തുമ്പോള് വാഹനങ്ങള്‍ക്ക് നീ യ ന്ത്രണം നഷ്ടപ്പെട്ട് ബൈക്കുകള്‍ മീഡിയ നിലോ വിളക്കുകാലിലോ ഇടിച്ചു കയറുകയും പതിവാണ്. വിളക്കു കാലുകള്‍ ഇല്ലാതായതോടെ രാത്രിയില്‍ ഇവിടെ വെളിച്ചമില്ലാതായി. അപകട സൂചനാ ബോര്‍ഡുകളോ ലൈറ്റുകളോ സ്ഥാപിക്കുക, കൂടുതല്‍ റിഫ്ളക്ടറുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഒന്നും ഇവിടെ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: