ഇടുക്കി: നവമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചതിന് സസ്പെന്‍ഷനിലായ പോലീസുകാരന് ജോലിയില്‍ തിരികെ കയറി വീണ്ടും പ്രധാനമന്ത്രിയെ അപഹസിക്കുന്നു. കോട്ടയം എ.ആര് ക്യാമ്പിലെ പോലീസുകാരനാണ് പോലീസിന്റെ അച്ചടക്കം ലംഘിച്ച് അപമാനകരമായ വാട്ട്സാപ്പ് സന്ദേശം പോലീസുകാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ചങ്ങനാശേരി സ്വദേശിയാണ്.
മോദി സര്‍ക്കാരിന്റെ കാലത്തെ സ്ത്രീകള്‍ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റില്‍ ജയലളിതയ്ക്ക് ജീവന് നഷ്ടപ്പെട്ടു, സോണിയയ്ക്ക് ആരോഗ്യം നഷ്ടപ്പെട്ടു, മായാവതിയുടെ മാന്ത്രികത നഷ്ടപ്പെട്ടു, സുഷമയ്ക്ക് വൃക്ക നഷ്ടപ്പെട്ടു, ശശികലയുടെ സ്വപ്നങ്ങള്‍ ഇല്ലാതായി, ഭര്ത്താക്കന്മാര് അറിയാതെ ഭാര്യമാര്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി, യശോദ ബെന്നിന് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, ബിജെപി ആഗ്രഹിക്കുന്നത് അവിവാഹിതരുടെ ഇന്ത്യയെയാണ് എന്നൊക്കെയാണ് ചേര്‍ത്തിരിക്കുന്നത്.
പ്രധാനമന്ത്രിയെ അവഹേളിച്ച ഉദ്യോഗസ്ഥനെ കോട്ടയം ജില്ലാ പോലീസ് സംരക്ഷിക്കുകയാണ്. നവംബറില്‍ ഇയാള്‍ പ്രധാനമന്ത്രിയെ അവഹേളിച്ച് വാട്ട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിവാദ പോലീസുകാരനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്താന്‍ അന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിച്ചിരുന്ന കെ.ജി സൈമണ്‍ നിര്‍ദ്ദേശിച്ചില്ല. വകുപ്പ്തല അന്വേഷണം പ്രഹസനമാക്കി മാറ്റിയതിനാലാണ് ജോലിയില്‍ കയറി വീണ്ടും ഗുരുതരമായ തെറ്റ് ആവര്‍ത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: