മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം തുടരുന്ന ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, എം. വിജയ് എന്നിവരെ ഗ്രേഡ് എയിലേക്ക് ഉയര്‍ത്തി ബിസിസിഐയുടെ പുതിയ കരാര്‍.
നായകന് വിരാട് കോഹ്ലി, എം.എസ്. ധോണി, ആര്. അശ്വിന്, അജിങ്ക്യ രഹാനെ എന്നിവരെ എയില്‍ നിലനിര്‍ത്തിയാണ് 2017ലെ കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചത്. ഗ്രേഡ് എയിലെ താരങ്ങള്‍ക്ക് വര്‍ഷം രണ്ടു കോടി രൂപ ലഭിക്കും. നിലവിലിത് ഒരു കോടിയായിരുന്നു.
ഗ്രേഡ് ബിയിലെ പ്രതിഫലവും ഉയര്‍ത്തി. 50 ലക്ഷമായിരുന്നത് ഒരു കോടി. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, ജസ്പ്രീത് ബുംറ, യുവരാജ് സിങ് എന്നിവര്‍ ബിയില്‍.
മലയാളി താരം കരുണ്‍ നായരെ സി ഗ്രേഡില്‍ ഉള്‍പ്പെടുത്തി. പ്രതിഫലം 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കി. ശിഖര്‍ ധവാന്, അമ്പാട്ടി റായുഡു, അമിത് മിശ്ര, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ആശിഷ് നെഹ്റ, കേദാര്‍ ജാദവ്, യുസ്വേന്ദ്ര ചഹല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ്, മന്ദീപ് സിങ്, ധവാല്‍ കുല്‍ക്കര്‍ണി, ഷാര്‍ദുല്‍ താക്കൂര്‍, ഋഷഭ് പന്ത് എന്നിവര്‍ സി ഗ്രേഡില്‍.
മാച്ച് ഫീയും ഉയര്‍ത്തി. ഒരു ടെസ്റ്റ് കളിച്ചാല്‍ 15 ലക്ഷം രൂപ. ഏകദിനത്തിന് ആറു ലക്ഷം, ട്വന്റി20ക്ക് മൂന്നു ലക്ഷം രൂപ ലഭിക്കും. ഇന്ത്യ അണ്ടര്‍ 19 പരിശീലകനായിരിക്കെ മരിച്ച രാജേഷ് സാവന്തിന്റെ ഭാര്യ സന്ധ്യ രാജേഷിന് 15 ലക്ഷം രൂപ നല്‍കാനും ബിസിസിഐ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: