കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല യൂണിയന് കലോത്സവത്തിന് താളെ തെറ്റി. മത്സരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതും, കാണികള്‍ കുറവായതും കലോത്സവത്തിന്റെ മാറ്റ് കുറച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തെ എസ്എഫ്ഐ സമ്മേളനമാക്കി മാറ്റിയത് വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മറ്റ് സംഘടനകളെ ഒഴിവാക്കിയാണ് സ്വാഗതസംഘം രൂപീകരിച്ചത്.
അഞ്ച് ലക്ഷം രൂപ യുജിസി ഫണ്ട് കൂടാതെ പുറമേ നിന്ന് ഫണ്ട് ശേരിച്ചിട്ടുണ്ട്. വിസിയുടെ വകയായി പണം നല്‍കിയതായി കെഎസ്യുവും ആരോപിക്കുന്നുണ്ട്. ഇത്രയധികം ഫണ്ട് ഉണ്ടായിട്ടും മറ്റ് സെന്ററുകളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഭക്ഷണമോ, അടിസ്ഥാന സൗകര്യമോ വേണ്ടരീതിയില്‍ ഒരുക്കിയിട്ടില്ല. യുജിസി ഫണ്ട് ഉപയോഗിച്ച് കലോത്സവത്തിന്റെ പേരില്‍ രാജ്യദ്രോഹ കലാരൂപങ്ങള്‍ സര്‍വ്വകലാശാല കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്.
പുറമേ നിന്നുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും പ്രവര്‍ത്തകരാണ് കലോത്സവം നിയന്ത്രിക്കുന്നത്. കലോത്സവത്തിന്റെ ഫണ്ട് പാര്‍ട്ടി ഫണ്ടായി മാറ്റുവാനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എബിവിപി കാലടി സംസ്കൃത സര്‍വ്വകലാശാല യൂണിറ്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: