ആലുവ: പാക്കിസ്ഥാന് സ്വദേശികളാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഏഴ് പേരെ വിട്ടയച്ചു. എല്ലാവരും യുപി സ്വദേശികളാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. പിടിയിലായവരില്‍ ഒരാളുടെ ബന്ധുക്കള്‍ പാക്കിസ്ഥാനിലുണ്ട്. അവരുമായി ഫോണില്‍ സംസാരിക്കുന്നതും വാട്ട്സ് ആപ്പ് മുഖേന ബന്ധപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു.
സൈബര്‍ സെല്‍ മുഖേന ഇവരുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ പാക്കിസ്ഥാനിലേക്ക് വിളിച്ചതായി കണ്ടെത്തിയതോടെയാണ് കസ്റ്റഡിയിലെടുത്തത്. തുണിക്കച്ചവടക്കാരായ ഇവര്‍ ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നത്. കുറ്റക്കാരല്ലെന്ന് കണ്ട് എല്ലാവരെയും വിട്ടയച്ചതായി എസ്ഐ ഇ.വി. കെഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: