കൊച്ചി: 80 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ചുകൊണ്ടിരുന്ന പാലം തകര്‍ന്ന് വീണതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്. മൂലമ്പിള്ളി പിഴലപാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നതില്‍ പ്രതിഷേധിച്ച് ബിജെപി എറണാകുളം, വൈപ്പിന്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ജിഡ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാത്തിരിപ്പിന്റെയും സമരങ്ങളുടെയും നീണ്ട കാലയളവിന് ശേഷമാണ് പിഴല മൂലമ്പിള്ളി പാലം നിര്‍മ്മാണം ആരംഭിച്ചത്. പാലത്തിന് ഫണ്ട് കൊടുക്കുന്നത് ജിഡയാണ്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു മേല്‍നോട്ടചുമതല. എന്നാല്‍ പ്രധാന ഉദ്യോഗസ്ഥന്മാര് ആരും പണി വിലയിരുത്തുന്നതിനായി സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. കരാറുകാരന് തയ്യാറാക്കികൊടുക്കുന്ന ബില്ലുകളില്‍ ഒപ്പിടുക മാത്രമാണ് എഞ്ചിനീയറന്മാര് ചെയ്തിരുന്നത്.
നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം പോലും പരിശോധിച്ചിട്ടില്ല. നിര്മ്മാണത്തിനടക്കു തന്നെ പാലം തകര്‍ന്നു വീണത് ഉദ്യോഗസ്ഥരുടെ പിടിപ്പു കേടാണ്. പൊതുമരാമത്ത് വകുപ്പ് സീനിയര്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഭവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, ഉപാധ്യക്ഷന്‍ ടി.പി. മുരളി, മണ്ഡലം പ്രസിഡന്റ് വി.വി. അനില്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എം.എന്‍.വേദരാജ്, എന്‍.എം. രവി, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ , ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന്, മണ്ഡലം പ്രസിഡന്റ് എ.കെ. സുരേന്ദ്രന്, ഏഗംല്‍സ്, ആര്. അരവിന്ദ്, നേതാക്കളായ സ്വരാജ് പി.എസ്, എസ്. ഷിനോസ്, കെ.ആര്. കൈലാസന്, അഭിജു സുരേഷ്, ജലജ ആചാര്യ, എ.പി. സുധീഷ്, പി.എം. സന്തോഷ്, എം.ജി. രാധാകൃഷ്ണന് ഷിസുമാര്ഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: