കൂത്തുപറമ്പ്: വലിയവെളിച്ചം വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ പുതുതായി പണികഴിപ്പിച്ച വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. ഇ.പി. ജയരാജന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മുന്‍ എംഎല്‍എ പി.ജയരാജന്, കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്മാന് എം.സുകുമാരന്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകന്, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ.യു.പി, പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ബാലന് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി മെമ്പര്‍ കാരായി രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
250 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച വ്യവസായ വളര്‍ച്ചാ കേന്ദ്രത്തോടനുബന്ധിച്ചാണ് വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ തുറന്നത്. റെഡിമെയ്ഡ് ഗാര്‍മെന്റ്സ്, റബ്ബര്‍, കണ്‍സ്ട്രക്ഷന്‍, ഇലക്ട്രോണിക്സ് & ഇലക്ട്രിക്കല്‍സ്, ഫുഡ് പ്രൊസസിങ്ങ്, എഞ്ചിനീയറിങ്ങ് വിഭാഗങ്ങളിലായി 42 യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1400 ജീവനക്കാരാണ് ഇവിടെയുളളത്. 8.8 കോടി രൂപ നിര്‍മാണ ചെലവ് വന്ന ഹോസ്റ്റലിന് 5.75 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്കി. മൂന്നു നിലകളിലായി 170 മുറികളാണ് ഹോസ്റ്റലിനുളളത്.
പ്രതിമാസം 450 രൂപ മാത്രമാണ് ഇവിടെ വാടകയായി ഈടാക്കുന്നത്. ഇത്രയും കുറഞ്ഞ ചെലവില്‍ വ്യവസായ വളര്‍ച്ച കേന്ദ്രത്തിനുളളില്തന്നെ താമസ സൗകര്യം ലഭിക്കുന്നത് വനിതാ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: