പയ്യന്നൂര്‍: തലമുറകള്‍ താണ്ടിയ അനുഭവങ്ങള്‍ പങ്കുവെച്ചും ഒറ്റപ്പെടലിന്റെ ആകുലതകളെ മറികടന്നുമുള്ള വയോജനങ്ങളുടെ ഒത്തുചേരല്‍ ശ്രദ്ധയമായി. പുറച്ചേരി കേശവതീരം ആയുര്‍വ്വേദഗ്രാമം ഒരുക്കിയ വയോജന സാന്ത്വനസംഗമമാണ് മുതിര്‍ന്ന പൗരന്മാരുടെ വേറിട്ട വേദിയായത്. കര്‍ഷകര്‍, കച്ചവടക്കാര്‍, അധ്യാപനം, ആതുരസേവനം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സമര്‍പ്പിതജീവിതം നയിച്ച് പുതുതലമുറക്ക് വഴികാട്ടിയവരുടെ ഈ കൂടിച്ചേരലില്‍ അറുപത് മുതല്‍ നൂറ് തികഞ്ഞവര്‍ വരെ അണിനിരന്നു. പരമ്പരാഗത ശൈലിയില്‍ വേനല്‍ച്ചൂടിന് മോരുവെള്ളവും വാഴപ്പോളയില്‍ തടമുണ്ടാക്കി, വാഴയിലയില്‍ കഞ്ഞിയും കാമ്പ് ചമ്മന്തിയും പുഴുക്കും പ്ലാവില കോട്ടി കോരിക്കുടിച്ചും ഒരു ദിനം ചെലവഴിച്ചപ്പോള്‍ ഏവര്‍ക്കും ഗതകാല സ്മരണ ഉണര്‍ത്തുന്ന വേറിട്ട അനുഭവമായി. എണ്‍പത് തികഞ്ഞ 21 പേര്‍ക്കുള്ള ആദരവും101 വയോജനങ്ങളുടെ സ്നേഹ സദസും ശ്രദ്ധേയമായി.
സ്വതന്ത്ര്യ സമരസേനാനി വി.പി.അപ്പുക്കുട്ടന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ: ടി.വി.കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.എസ്.പൊതുവാള്, ടി.പി.ഭാസ്കര പൊതുവാള്, എം.കെ. ബാലകൃഷ്ണന് നമ്പ്യാര്‍, കെ.എസ്.ജയമോഹന്, കെ.ജി.കൊടക്കാട്, പി.ടി.ദാമോദരന്‍ നമ്പ്യാര്‍, എം.കെ. ശ്രീധരന് നമ്പ്യാര്‍, എം.വിജയന് നമ്പ്യാര്‍, വെദിരമന വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. വയോജന കലാവിരുന്നും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: