കണ്ണൂര്‍: പിണറായി വിജയന്റെ സ്വാശ്രയ വിധേയത്വം അവസാനിപ്പിക്കുക, പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, 1994 മുതലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ”രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക്” എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബു നയിച്ച പരിയാരം മോചനപദയാത്ര ഇന്നലെ വൈകുന്നേരം പരിയാരത്ത് സമാപിച്ചു. ചൊവ്വാഴ്ച കൂത്തുപറമ്പില്‍നിന്നും ആരംഭിച്ച യാത്ര ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നാണ് ആരംഭിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന സമാപന സമ്മേളനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്, എം.കെ.വിനോദ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, യുവമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സുനില്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സി.എം.വിപിന്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
യാത്രക്ക് പാതയോരങ്ങളിലുടനീളം വന്‍ സ്വീകരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: