കൊച്ചി: വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് വിജിലന്‍സ് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മുന്‍ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് അന്വേഷിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയും പരിഗണിക്കവെ ആയിരുന്നു വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.
കേരളത്തില്‍ പരാതി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നിയമത്തെ ദുരുപയോഗം ചെയ്ത് പലര്‍ക്കെതിരേയും പരാതി നല്‍കാറുണ്ട് ഇതേക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി പറഞ്ഞു. പല പരാതിയുടെയും ഉറവിടം താനിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.
വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. തോന്നുംപടിയാവരുത്. അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മാത്രമാണോ അന്വേഷണത്തിന് അധികാരം. അഴിമതി കേസ് മാത്രമേ വിജിലന്‍സ് അന്വേഷിക്കാവൂ എന്ന് രാജ്യത്തെ ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നതെന്നും കോടതി ചോദിച്ചു.
അഴിമതി കേസുകള്‍ മാത്രമേ വിജിലന്‍സ് അന്വേഷിക്കൂ എന്നാണ് നിലപാടെങ്കില്‍ സര്‍ക്കാര്‍ അതിനു വേണ്ട നിയമനിര്‍മാണം നടത്തണം. ദൃശ്യ മാധ്യമങ്ങളെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. റേറ്റിങ് കൂട്ടുന്നതിനായി നിജസ്ഥിതി അറിയാതെ ചാനലുകള്‍ വാര്‍ത്തകള്‍ നല്കുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്.
നേരത്തെയും കോടതി വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശങ്കര്‍ റെഡ്ഢിക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നല്കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതിനെതിരെ വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: