കൊല്ലം: ദളിത് യുവാവിന്റെ മരണം കൊലപാതകമാണോ എന്ന് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി. പുനലൂര്‍ വിളക്കുടി അമ്പലംകുന്നില്‍ വീട്ടില്‍ എന്‍.ജി.തങ്കമ്മയുടെ മകന്റെ മരണം അനേ്വഷിക്കാനാണ് കമ്മീഷന് അംഗം കെ.മോഹന്‍കുമാറിന്റെ ഉത്തരവ്. 2015 മേയ് ഏഴിന് വൈകിട്ടാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തു നിന്നും തുറക്കാവുന്ന മുറിയില്‍ കണ്ടെത്തിയ മൃതശരീരത്തിന്റെ കാല് നിലത്ത് മുട്ടിയ നിലയിലായിരുന്നു.
തന്റെ മകന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി പരാതിക്കാരി കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനമുള്ളവരാണ് തന്റെ മകന്റെ മരണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന് പുനലൂര്‍ എ.എസ്.പിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
2016 മേയ് 15ന് പുനലൂര്‍ സിഐ റിപ്പോര്‍ട്ട് ഹാജരാക്കി. പുനലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം കേസ് അനേ്വഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നായിരുു വിശദീകരണം. എന്നാല്‍ കൊലപാതകമെന്ന് സംശയിക്കുന്ന മരണം അനേ്വഷിച്ചത് അഡീഷണല്‍ സബ് ഇന്‍സ്പെക്ടറാണെന്ന് കമ്മീഷന് കണ്ടെത്തി. തുടര്‍ന്ന് കമ്മീഷന് പുനലൂര്‍ ഡിവൈഎസ്പിയില് നിന്നും രണ്ടാമതും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ പഴയ റിപ്പോര്‍ട്ട് ഡിവൈഎസ്പി ആവര്‍ത്തിക്കുകയാണ് ചെയ്തത്.
പരാതിക്കാരിയുടെ മകന് തൂങ്ങി മരിച്ചതാണെന്ന് ഉദേ്യാഗസ്ഥര്‍ ആവര്‍ത്തിച്ചു. രണ്ട് അനേ്വഷണ റിപ്പോര്‍ട്ടുകളും സ്വാഭാവികനീതിക്ക് നിരക്കാത്തതാണെന്ന് കണ്ടതിനാല്‍ കമ്മീഷന് സ്വീകരിച്ചില്ല. ആരോപണ വിധേയനായ അഡീഷണല്‍ എസ്ഐ തനിക്കും കൂടി എതിരായ പരാതി അനേ്വഷിച്ചത് യുക്തമായില്ലെന്നും കമ്മീഷന് കണ്ടെത്തി. പുനലൂര്‍ ഡിവൈഎസ്പിയുടെ നടപടി പോലീസ് സംവിധാനത്തിന് അഭിമാനകരമല്ലെും കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: