വാറംഗല്‍: തെലങ്കാനയിലെ ജാന്‍ഗാവ് ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു കാലുകളുമായി പെണ്‍കുഞ്ഞ് ജനിച്ചു. കഞ്ജന്പള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീലത എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
ഇടുപ്പില്‍ നിന്നും പുറത്തേക്ക് ഉന്തിനില്‍ക്കുകയാണ് മൂന്നാമത്തെ കാല്. കുഞ്ഞിന് മറ്റ് പ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിദഗ്ദ്ധ ചികിത്സയ്ക്കായി കുഞ്ഞിനെയും അമ്മയെയും നിലോഫര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷത്തില്‍ ഒരു കുട്ടിക്കാണ് ഈ അവസ്ഥ കാണപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: