ബെംഗളൂരു: ഉപജീവനാര്‍ത്ഥം കര്‍ണ്ണാടകയിലേക്ക് കുടിയേറിയ മലയാളി സമൂഹം നാടിന്റെ സംസ്കൃതിയിലും മൂല്യങ്ങളിലും ഇഴുകിച്ചേര്‍ന്നു കൊണ്ട് രാഷ്ടീയ മേഖലകളിലുടെ മുന്നേറുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്ന് മുന്‍ ഉപമുഖ്യമന്ത്രി ആര് അശോക് അഭിപ്രായപ്പെട്ടു.
ബി.ജെ.പി. മലയാളി സെല്‍ പത്മനാഭനഗര്‍, ബാംഗ്ലൂര്‍ സൗത്ത് മണ്ഡലങ്ങളുടെ ഉത്ഘാടനവും കുടുംബ സംഗമവും കോനനകുണ്ടെയിലുളള സൗദാമിനി കല്ല്യാണമണ്ഡപത്തില്‍ വെച്ച് കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രിയും പദ്മനാഭ നഗര്‍ എം എല്‍ എ യുമായ ആര്.അശോകും ബാംഗ്ലൂര്‍ സൗത്ത് എം എല്‍ എ കൃഷ്ണപ്പയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മലയാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വെന്നേരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കോ കണ്‍വീനര്‍ രവീന്ദ്രന്, ജില്ലാ കണ്‍വീനര്‍മാരായ ഹരി നായര്‍, ആദിത്യ ഉദയ്, മണ്ഡലം കണ്‍വീനര്‍മാരായ വിവേകാനന്ദന്, സനാതനന് എന്നിവര്‍ പ്രസംഗിച്ചു. ബാംഗ്ലൂര്‍ സൗത്ത് കണ്‍വീനറായി വിവേകാനന്ദനെയും സഹകണ്‍വീനറായി ജയപ്രകാശിനെയും തിരഞ്ഞെടുത്തു. പദ്മനാഭ നഗര്‍ കണ്‍വീനറായി സനാതനനെയും കോ കണ്‍വീനറായി സോമശേഖറിനെയും തിരഞ്ഞെടുത്തു. പരിപാടികള്‍ക്ക് സന്തോഷ് ഓ. പി, രവിചന്ദ്രന്‍, ദിനേശ് പിഷാരടി, മധുകളമാനൂര്, അശോകന്, രാജേന്ദ്രന്, വല്സന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: