ലണ്ടന്‍: പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് ആക്രമണം നടത്തിയ ഭീകരന് ബ്രിട്ടീഷുകാരന് തന്നെയാണെന്നും ഇയാള്‍ ഏറെക്കാലമായി ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നോട്ടപ്പുള്ളിയായിരുന്നെന്നും റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ വളപ്പിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റു വീണ ഈ ഭീകരന് ഏഷ്യക്കാരനാണെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ പ്രധാനമന്ത്രി തെരേസ മെ ഇയാള്‍ ബ്രിട്ടീഷുകാരനാണെന്ന് അറിയിക്കുകയായിരുന്നു.
കടുത്ത അക്രമ വാസന പ്രകടിപ്പിച്ചിരുന്ന ഇയാള്‍ കുറച്ചു കാലം മുമ്പ് എം15ന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ്. എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല, മെ പറഞ്ഞു.
സംഭവവവുമായി ബന്ധപ്പെട്ട് ബര്‍മിങ്ഹാമില്‍ നിന്നും ലണ്ടനില്‍ നിന്നുമാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് ഈ ആക്രണമവുമായി ഏതു തരത്തിലുള്ള ബന്ധമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അക്രമി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. എന്നാല്‍ ഇയാളെ സഹായിച്ചവരോ ഗൂഢാലോചനയില്‍ പങ്കെടുത്തവരോ ആണ് അറസ്റ്റിലായതെന്നാണ് കരുതുന്നത്.
ഹ്യുണ്ടായി ടുക്സണ്‍ കാറാണ് ആക്രണത്തിനായി ഉപയോഗിച്ചത്. ബിര്‍മിങ്ഹാമിനടുത്തുള്ള സ്പ്രിങ് ഹില്ലിലെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്കെടുത്ത കാറാണിത്. ബിര്‍മിങ്ഹാമിലും ലണ്ടനിലും വ്യാപകമായ തെരച്ചിലാണ് ബ്രിട്ടിഷ് പോലീസ് നടത്തുന്നത്. ആക്രണമവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില സൂചനകള്‍ കിട്ടയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: