എടത്വ: അമ്പലപ്പുഴ-തിരുവല്ല റോഡ് ടെണ്ടര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ റോഡു നവീകരണം ത്രിശങ്കുവിലായി. ടെന്‍ണ്ടര്‍ വിളിക്കാതെ നവീകരണത്തിന് കരാര്‍ നല്കിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്. ഇ-ടെണ്ടര്‍ ക്ഷണിക്കാതെ മന്ത്രിസഭ തീരുമാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ സംസ്ഥാനത്തെ 48 കോണ്‍ട്രാക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റേയും കോണ്ട്രാക്ടര്മാരുടേയും വാദം കേട്ട കോടതി കോണ്‍ട്രാക്ടര്‍മാര്‍ക്ക് അനുകൂലവിധിയാണ് പുറപ്പെടുവിച്ചത്. കരാര്‍ ഏറ്റെടുത്ത ഊരാലുങ്കല്‍ സൊസൈറ്റിയേക്കാള്‍ ഏഴ് കോടി രൂപ കുറച്ച് അതേ അടങ്കല്‍ തുകയിലും, ഗുണമേന്മയിലും റോഡ് നിര്‍മാണം ഏറ്റെടുക്കാമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
കോടതിവിധി സര്‍ക്കാരിനെതിരായതോടെ അമ്പലപ്പുഴ-തിരുവല്ല റോഡ് നവീകരണം ത്രിശങ്കുവിലായി. ഇ-ടെണ്ടര്‍ ക്ഷണിക്കാതെ മന്ത്രിസഭ തീരുമാനത്തില്‍ ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ നല്കി സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടി വിവാദമായിരുന്നു.
കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കിയാലും വിധി മറിച്ചാകാന്‍ സാധ്യത കുറവാണെന്ന് നീയമവിദഗ്ദര് ചൂണ്ടിക്കാട്ടുന്നു. ഊരാലുങ്കല്‍ സൊസൈറ്റിയല്ലാതെ ഇ-ടെണ്ടര്‍ വിളിച്ച് മറ്റാരെങ്കിലും കരാര്‍ ഏറ്റെടുത്താല്‍ സര്‍ക്കാരും കരാറുകാരും രണ്ടു തട്ടിലാകാനും, സൊസൈറ്റിയുടെ നഷ്ടം ഏറ്റെടുക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരായി തീരുമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: