ന്യൂദല്‍ഹി: ടി.പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയത് ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം കുറഞ്ഞതിനെ തുടര്‍ന്നാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാര്യക്ഷമതയില്ലാത്ത നേതൃത്വമാണ് സെന്കുമാറിനുണ്ടായിരുന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.
ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്കിയ കേസില്‍ നിലപാടറിയിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.
സെന്‍കുമാറിനെ മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍ നടപടിയുടെ ഭാഗമല്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഡിജിപി പദവിയിലെ നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സംരക്ഷിച്ചു.
ജിഷക്കേസില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിലും സെന്‍കുമാര്‍ പരാജയമായിരുന്നു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാണ് സെന്‍കുമാറിനെ പദവിയില്‍ നിന്ന് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: