ഇടുക്കി: കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എക്സൈസ് വകുപ്പ് സ്ഥാപിച്ച കണ്ടെയ്നര്‍ മോഡ്യൂള്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച മന്ത്രി സഭായോഗത്തില്‍ തീരുമാനമുണ്ടായതായത്. ഇതോടെ റവന്യൂ വകുപ്പ് നിലവില്‍ ഇരിക്കുന്ന സ്ഥാനത്ത് നിന്നും മാറ്റി കണ്ടയ്നര്‍ സ്ഥാപിക്കാന്‍ ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിലവില്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ തന്നെയാണ് കണ്ടെയ്നര്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തമിഴ്നാടിന്റെ സ്ഥലമാണെന്നും കണ്ടെയ്നറിന്റെ ഏതാനം ഭാഗം തമിഴ്നാടിന്റെ അതീനതയിലാണ് ഇരിക്കുന്നതെന്നുമാണ് അധികൃതരുടെ പുതിയ കണ്ടെത്തല്‍. ഇതോടെയാണ് കണ്ടെയ്നര്‍ നിലവിലെ സ്ഥലത്ത് നിന്നും മാറ്റി റോഡിന്റെ എതിര്‍വശത്തായി സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്. ഓഫ
ീസ് മുറി, സ്റ്റോര്‍ റൂം, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ഉള്ളവ ശീതികരണ സംവിധാനത്തോട് കൂടിയതാണ് കണ്ടെയ്നര്‍.
മൂന്ന് തവണ സംയുക്തചര്ച്ചയ്ക്ക് വിളിക്കുകയും സര്‍വ്വേ നടത്താന്‍ തയ്യാറുകയും കേരളം ചെയ്തെങ്കിലും തമിഴ്നാട് അധികൃതര്‍ ഇതിന് തയ്യാറാകാതെ മുഖം തിരിക്കുകയാണ് ചെയ്തത്.
കണ്ടെയ്നര്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ കേരളം തമിഴ്നാടിന് മുന്നില്‍ മുട്ട് മടക്കിയ ഗതികേടിലെത്തിയിരിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഉന്നത് ഉദ്യോഗസ്ഥ തലത്തിലെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.
കേരള വനം വകുപ്പിന്റെയും സേയില്‍ ടാക്സിന്റെ ഓഫീസിന് സമീപത്തേയ്ക്കാണ് കണ്ടയ്നര്‍ മാറ്റുന്നത്. ഇതിനായി ക്രയിന്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായവും വേണ്ടി വരും. രണ്ടാഴ്ചക്കുള്ളില്‍ മാറ്റനാകും എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. നിലവില്‍ പഴയ കടമുറിയുടെ തറയുടെ മുകളിലാണ് കണ്ടയ്നര്‍ സ്ഥാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: