കട്ടപ്പന: നിരാലംബയായ യുവതിയുടെ പുരയിടത്തില്‍ നിന്ന മരം
മുറിച്ചുകടത്തുവാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഈട്ടിത്തോപ്പ് ഞാറക്കവല മേവറയാട്ടു തങ്കമണിയുടെ പുരയിടത്തില്‍ നിന്ന മരം മുറിച്ചുകടത്തുവാനാണ് ശ്രമം നടന്നത്.
അവിവാഹിതയും മാനസിക വൈകല്യമുള്ളയാളുമായ തങ്കമണി വര്‍ഷങ്ങളായി തനിച്ചാണ് താമസിക്കുന്നത്. തങ്കമണിയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. ഇവരുടെ സഹോദരനും മൂന്നു സഹോദരിമാരും വിവാഹിതരായി പലയിടങ്ങളിലായി താമസിക്കുന്നുണ്ടെങ്കിലും തങ്കമണിയെ ആരും തിരിഞ്ഞുനോക്കാറില്ല. ആകെയുള്ള ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാര്‍ നിര്‍മ്മിച്ച് നല്കിയ വീട്ടിലാണ് ഇവരുടെ താമസം. ഈ സാഹചര്യത്തിലാണ് തങ്കമണിയുടെ ഇളയ സഹോദരി രാജാക്കാട് സ്വദേശിനി ഷൈലയും ഭര്‍ത്താവും ചേര്‍ന്ന് ഇടുക്കി എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ തെറ്റിധദ്ധരിപ്പിച്ച് പോലീസ് സഹായത്തോടെ പുരയിടത്തിലെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുകടത്തുവാന്‍ എത്തിയത്.
തങ്കമണി പോലീസിന്റെ സഹായത്തോടെ ഇവര്‍ മരങ്ങളില്‍ ഏറിയപങ്കും മുറിച്ച് റോഡരികില്‍ എത്തിക്കുകയും ചെയ്തു. തങ്കമണി കടന്നുവരുന്ന വഴി
യടച്ചാണ് മരം മുറിച്ചിട്ടിരിക്കുന്നത്. ഇതുമൂലം ഇവരുടെ സഞ്ചാര സ്വാതന്ത്ര്യവും ഇല്ലാതായി. തങ്കമണിയുടെ പിതാവ് മരിക്കുന്നതിന് മുന്‍പ് 35 സെന്റ് സ്ഥലം തന്റെ പേരില്‍ എഴുതിത്തന്നിട്ടുണ്ടെന്നും തനിക്ക് അവകാശപ്പെട്ട സ്ഥലത്ത് നിന്നും മരം മുറിക്കുവാന്‍ മാനസിക രോഗിയായ ജേഷ്ഠത്തി തങ്കമണി അനുവദിക്കുകയില്ലെന്നും കാണിച്ച് ഇടുക്കി എസ്പിക്ക് പരാതി നല്കിയ ശേഷമാണ് ഷൈലയും കൂട്ടരും മരം മുറിച്ചുകടത്തുവാനാരംഭിച്ചത്. എന്നാല്‍ ഇവരുടെ പിതാവ് മരിക്കുന്നതിന് മുന്‍പ് ആര്‍ക്കും സ്ഥലം എഴുതി നല്‍കിയിട്ടില്ല എന്നും തങ്കമണിക്കുകൂടി അവകാശപ്പെട്ട ഭൂമിയില്‍ നിന്നും മരം മുറിച്ചുകടത്തുവാന്‍ അനുവദിക്കുകയില്ലെന്നും തങ്കമണിയുടെ സംരക്ഷണം ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത് അംഗം കെ ഡി രാജുവിന്റെയും ടി എം സുരേഷിന്റെയും നേതൃത്വത്തില്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തി മരം മുറിക്കുന്നത് തടയു
കയായിരുന്നു.
ജനങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടയമില്ലാത്ത ഭൂമിയില്‍ നിന്ന് മരം മുറിച്ചതിനെക്കുറിച്ചു അന്വേഷിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തില്‍ വനംവകുപ്പ് അനധികൃതമായി മരം മുറിച്ച് കടത്താന്‍ ശ്രമിച്ചതിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: