ചെറുതോണി: പതിനാറാംകണ്ടം ടൗണില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി. രാത്രി ഏറെ വൈകിയും ബൈക്കുകളിലും ഓട്ടോറിക്ഷകളിലും എത്തുന്ന യുവാക്കള്‍ ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നത് അക്രമികള്‍ക്ക് തണലാവുന്നുവെന്നും വ്യാപാരികളും നാട്ടുകാരും ആരോപിച്ചു. ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്ത് വെളിച്ചമില്ലാത്തതുമൂലം ഈ ഭാഗത്താണ് ഇക്കൂട്ടര്‍ തമ്പടിക്കുന്നത്. സ്കൂളിന്റെ ഇരുകവാടങ്ങളിലുമുള്ള വഴിവിളക്കുകള്‍ തകര്‍ത്തിട്ട് മാസങ്ങളായെങ്കിലും പുനസ്ഥാപിക്കുവാന്‍ വൈദ്യുതി വകുപ്പും തയ്യാറായിട്ടില്ല. വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ യൂണിറ്റ് ഓഫീസ് പരിസരത്ത് രാത്രികാലങ്ങളില്‍ മദ്യപന്മാരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
നിരവധി മദ്യക്കുപ്പികളും മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെ കാണാം. കഴിഞ്ഞ ദിവസം വ്യാപാരി ഓഫീസിലേക്ക് നല്‍കിയിരുന്ന ജലനിധി ശുദ്ധജല പദ്ധതിയുടെ വാട്ടര്‍ മീറ്ററും കവചവും സ
ാമൂഹ്യവിരുദ്ധര് തകര്‍ത്തതായി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: