തൃശൂര്‍: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു പുഴകളിലേയും കനാലുകളിലെയും ജലനിരപ്പ് താഴാതെ നിലനിര്‍ത്തേണ്ടതിനാലും ചിമ്മിനി ഡാമില്‍ ലഭ്യമായിരിക്കുന്ന വെളളം ഏകദേശം 10 ഘനമീറ്റര്‍ താഴെയായതിനാലും വെളളം പരമാവധി കുടിവെളള ആവശ്യത്തിലേക്ക് മാത്രം നിജപ്പെടുത്തി ഉപയോഗിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ഈ സാഹചര്യത്തില്‍ പുഴകളിലേയും കനാലുകളിലേയും ജലനിരപ്പ് നിലനിര്‍ത്തി കുടിവെളളത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്നതിനായി മാഞ്ഞാംകുഴി റെഗുലേറ്റര്‍ മുതല്‍ വരന്തരപ്പിളളി വരെയുളള കിഴക്കന്ഭാഗങ്ങളിലെ മഞ്ഞാംകുഴി ലിഫ്റ്റ് ഇറിഗേഷന്‍ മോട്ടോര്‍ പമ്പ് സൈറ്റുകള്‍ തിങ്കളാഴ്ചകളില്‍ മാത്രവും മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ താഴ്ന്ന ഭാഗത്തുളള പ്രദേശങ്ങള്‍ ലിഫറ്റ് ഇറിഗേഷന്‍ മോട്ടോര്‍ പമ്പ് സെറ്റുകള്‍ വെളളിയാഴ്ചകളില്‍ മാത്രവും പ്രവര്‍ത്തിക്കേണ്ടതാണ്. മറ്റു ദിവസങ്ങളില്‍ പമ്പിംഗ് നടത്തുന്നത് നിരോധിച്ചവെന്നും ഇതിനാവശ്യമായ വൈദ്യൂതി നിയന്ത്രണം കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കൈക്കൊളളണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കോള്‍പടവുകളില്‍ സ്ഥാപിച്ചിട്ടുളള സൂയിസ്സുകള് വഴി കൊയ്ത്തുകഴിഞ്ഞ കോള്പടവുകളിലേക്ക് വെളളം തുറന്നുവിടുന്നത് മെയ് 31 വരെ നിരോധിച്ചു. ഈ ഉത്തരവ് ലംഘിക്കുന്ന പക്ഷം ദുരന്തനിവാരണ ആക്ട് 2005 പ്രകാരമുളള ശിക്ഷണനടപടികള്‍ സ്വീകരിക്കും.
ഉത്തരവ് നടപ്പാക്കാന്‍ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (വിതരണം) തൃശൂര്‍/ഇരിങ്ങാലക്കുട എന്നിവര്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് വിതരണം ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശം ന്ല്കണമെന്നു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍, തൃശൂര്‍, ജില്ലാ പോലീസ് മേധാവി (സിറ്റി/റൂറല്‍) മേല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: