മുളങ്കുന്നത്തുകാവ് : ത്യശുര്മെഡിക്കല്കോളജ് കാമ്പസില്‍ ഇത്തവണയും ഞാവല്‍ പഴം സുലഭം. നാടന്‍ പഴങ്ങള്‍ അന്യം നിന്ന് പോയികൊണ്ടിരിക്കുമ്പോള്‍ ത്യശുര്‍ മെഡിക്കല്‍ കോളജ് കാമ്പസിലെ നൂറുകണക്കിന് ഞാവല്‍ മരത്തില്‍ നിന്നും നിരവധി ആളുകളാണ് ഇവ ശേഖരിക്കാനെത്തുന്നത്. രണ്ടായിരത്തില്‍ പരം ഞാവല്‍ മരങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു, പിന്നീട് ഇവ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് വേണ്ടി വഴി മാറി.
അവശേഷിച്ച മരങ്ങള്‍ പഴങ്ങള്‍ കനിഞ്ഞ് നല്‍കുന്നുണ്ട്. വിഐപികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഞാവല്പഴം ശേഖരിക്കുവാന്‍ ഇവിടെയെത്തുന്നുണ്ട്. പ്രമേഹം, പ്രഷര്‍, കൊളസട്രോള്‍, വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും രക്ത ശുദ്ധീകരണത്തിനും ഏറേ ഗുണകരമാണ് ഞാവല്‍ പഴം. മരത്തിന്റെ തൊലി വെട്ടിയെടുത്ത് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിച്ചാല്‍ ജിവിതശൈലി രോഗങ്ങള്‍ക്ക് കുറവ് ഉണ്ടാവുകയും കായികശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ത്യശുര്‍ ജില്ലയുടെ വിവിധ മേഖലകളില്‍നിന്നും ഇവ ശേഖരിച്ച് വില്‍പ്പന നടുത്താന് നിരവധി കച്ചവടക്കാരും കാമ്പസില്‍ എത്തുന്നുണ്ട്. 100 എണ്ണത്തിന് 120 രുപയാണ് വില.
പഴുത്തവയും പച്ചയും വേര്‍തിരിച്ച് വലിയപാത്ര ത്തിലാക്കി കുന്ദകുളം ,എരുമപ്പെട്ടി,ഗൂരുവായൂര്‍,ചാലക്കുടി,വടക്കേക്കാട്,ത്യശുര്‍,കൊടുങ്ങല്ലുര്‍, ചാവക്കാട്,പൊന്നാനി,ഒറ്റപാലം,ഷൊര്‍ണ്ണുര്‍,വടക്കാഞ്ചരി,ഒല്ലുര്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് വില്‍പ്പന നടുത്തുന്നത്. സാരികള്‍ കൂട്ടി കെട്ടി വല പോലെയാക്കി മരക്കെമ്പുകള് കുലക്കി ഈ വലയിലാക്കാണ് ഇവ പൊട്ടിച്ചിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: