ഇന്റെര്‍നാഷണല്‍ ചരിത്രഗവേഷകരായ ഗുള്‍ഫാനും കപ്പടോവിസ്കിയും പൊരിഞ്ഞ ഗവേഷണ ചര്‍ച്ചയിലായിരുന്നു.
‘‘പറയൂ, കോമ്രേഡ് ഗുള്‍ഫാന്‍! പറങ്കികളുടെ ആഗമനത്തിനു ശേഷമാണ് കേരളത്തില്‍ ഹിന്ദുമതം ഉണ്ടായതെന്ന വാദത്തിന് ഉപോദ്ബലകമായ എന്തു തെളിവുകളാണ് പുതിയതായി താങ്കള്‍ ഒപ്പിച്ചെടുത്തിരിക്കുന്നത്? തിരഞ്ഞെടുപ്പെന്നു കേട്ടാലുടന്‍, പാറ്റാഗുളികയിട്ട് സൂക്ഷിച്ചുവച്ചിരിക്കുന്ന പണ്ടത്തെ കോട്ടും സൂട്ടും വലിച്ചുകേറ്റി എക്സിറ്റ് പോള്‍ ചര്‍ച്ച നടത്തുന്ന ഡാംഡൂം പരിപാടി പോലെ വല്ല ഉഡായിപ്പുമാണോ, ഇത്?” കപ്പടോവിസ്കി ആരാഞ്ഞു.
”ഫോട്ടോ! കേരളത്തില്‍ ഇന്തുക്കള് ഇല്ലായിരുന്നുവെന്നതിന്റെ ഫോട്ടോ ഉണ്ട്. പിന്നെ മള്‍ഗറും.” ഗുള്‍ഫാന്‍ വിജയഭാവത്തില്‍ ചിരിച്ചു.
”മള്‍ഗര്‍..? താങ്കള്‍ ഉദ്ദേശിക്കുന്നത് ബള്‍ഗര്‍ അഥവാ സൂചിഗോതമ്പ് ആണോ?” കപ്പടോവിസ്കിയുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
”യേസ്, കോമ്രേഡ് കപ്പടോവിസ്കി! പക്ഷേ ചെറുപ്പം മുതല്‍ മള്‍ഗറെന്നു പറഞ്ഞു ശീലിച്ചതിനാല്‍ അങ്ങനെയേ എനിക്ക് വായില്‍ വരൂ.”
”ശരി! മള്‍ഗറെങ്കില്‍ മള്‍ഗര്‍. ശേഷം പറയെടാ, കോമ്രേഡേ!” കപ്പടോവിസ്കിക്ക് മൂക്ക് ചൊറിഞ്ഞു.
”ഞങ്ങടെ പൂര്‍വ്വികനായ തോമാ മഹര്‍ഷി അന്റാര്‍ട്ടിക്കയിലേക്ക് അരിവാളും ചുറ്റികയും വലിച്ചെറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്ന കഥ താങ്കള്‍ കേട്ടിട്ടുണ്ടല്ലോ?”
”പരശുരാമന് മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്ന പരമാര്‍ത്ഥം കേട്ടിട്ടുണ്ട്. കേരളത്തിന് പരശുരാമക്ഷേത്രം, ഭാര്‍ഗ്ഗവക്ഷേത്രം മുതലായ പേരുകള്‍ കിട്ടിയത് അങ്ങനെയാണെന്നും, സമുദ്രദേവനായ വരുണനെ ആരാധിച്ചിരുന്നതിനാല്‍ പുരാതനകാലത്ത് വാരുണം എന്നും, മഹാബലി ഭരിച്ച നാടായതിനാല്‍ മാവേലിനാട് എന്നും കേരളം അറിയപ്പെട്ടിരുന്നുവെന്നും കൂടി അറിയാം.”
”ഛായ്! അത് ഇന്തുക്കള് പറയുന്ന കള്ളക്കഥ. ഒറിജിനല്‍ കള്ളക്കഥ ഞാന്‍ പറയുന്നതാണ്. ഞങ്ങടെ തോമാ മഹര്‍ഷി നമ്പൂരിമാരെ മതം മാറ്റിയതിനുശേഷം ഹൈറേഞ്ചിലെ ഒരു ടെലിഫോണ്‍ പോസ്റ്റിന്റെ മോളില് കയറിനിന്ന് അരിവാളും ചുറ്റികയും നീട്ടിയെറിഞ്ഞു. അങ്ങനെ തോട്ടപ്പള്ളി സ്പില്‍വേ വരെയുള്ള കടല്‍ പുറകോട്ടു മാറി. ഇക്കാണുന്ന കേരളം ഉണ്ടാവുകയും ചെയ്തു.”
”ങാ! എന്തേലുമാവട്ടെ. ബാക്കി വെടികൂടി അടിക്കെടാ, കൂവേ!” കപ്പടോവിസ്കിക്ക് വീണ്ടും മൂക്ക് ചൊറിഞ്ഞു.
”അതിനുശേഷം തോമാ മഹര്‍ഷി പാലാ, മുണ്ടക്കയം, പൊന്‍കുന്നം, ഉരുളിക്കുന്നം, തിരുവല്ല തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സ്വന്തക്കാരായ ഞങ്ങളെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. ഞങ്ങളിവിടെ കാട് കൈയേറിയും, കാട്ടുപന്നിയെ ചുട്ടുതിന്നും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ! വരവോടെ കണ്ടം ചെയ്യാറായ ഞങ്ങടെ എയ്ഡഡ് സ്കൂളുകളെ പ്ലസ്ടൂ ഉണ്ടാക്കി രക്ഷിച്ചും സുഖമായി കഴിഞ്ഞു വരുമ്പോഴാണ് വില്ലനെപ്പോലെ മള്‍ഗര്‍ കടന്നുവരുന്നത്……”
”മള്‍ഗര്‍ വില്ലനായെന്നോ…? അതെങ്ങനെ?”
”മള്‍ഗറല്ല, ആ എരണംകെട്ട വസ്തു കൊണ്ടുവന്ന ഇന്തുക്കളായിരുന്നു വില്ലന്മാര്. ഊരും പേരുമില്ലാത്ത എവിടെനിന്നോ വന്ന അവരുടെ കൈയില്‍ മള്‍ഗര്‍ കൂടാതെ മെയ്സ്, പാല്‍പ്പൊടി, പഴന്തുണി എന്നിങ്ങനെ വേറേയും മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം കൊടുത്ത് അവര്‍ ഞങ്ങടെ കൂട്ടരെ മതംമാറ്റി. കണ്ടത്തിന്റെ വരമ്പ് മുതല്‍ അങ്കമാലി തിരുവനന്തപുരം എം. സി റോഡിന്റെ ഇരുവശങ്ങളിലും വരെ അമ്പലങ്ങള്‍ പണിതുകൂട്ടി. ഞങ്ങടെ ആരാധനാലയങ്ങളെ അനുകരിച്ച് അവരുടെ അമ്പലങ്ങളിലും കൊടിമരവും കൊടിയേറ്റും നോമ്പും തീര്‍ത്ഥാടനവും തുടങ്ങി. ഞങ്ങളുടെ സംസ്കൃതം കോപ്പിയടിച്ച് അവരുടെ പുരോഹിതര്‍ക്ക് പ്രഥമന്‍ നമ്പൂതിരി, ദ്വിതീയന്‍ നമ്പൂതിരി, തൃതീയന്‍ നമ്പൂതിരി തുടങ്ങിയ പേരുകളും ഉണ്ടാക്കി…..”
”ഹോ! ഈ ഹിന്ദുക്കള്‍ ഭയങ്കരന്മാരാണല്ലോ? എന്നിട്ട്…?”
”പണ്ട് അമ്പലപ്പുഴ ഭരിച്ചിരുന്നത് ഞങ്ങടെ തോമായായിരുന്നു. അദ്ദേഹത്തിന് ഒരുപാട് ചുണ്ടന്, ഓടി, വെപ്പ്, ചുരുളന്‍ വള്ളങ്ങളും ഉണ്ടായിരുന്നു. അതുകണ്ട് ഇന്തുക്കളും കാക്കത്തൊള്ളായിരം വള്ളങ്ങള്‍ പണിതു; എന്നിട്ട് അമരം മുതല്‍ അണിയം വരെ ചെമ്പുകൊണ്ട് കുരിശ്… സോറി, ഓം എന്നെഴുതി തറച്ചുവച്ചു. ഞങ്ങടെ വഞ്ചിപ്പാട്ടും കോപ്പിയടിച്ചു, രാമപുരത്തു വാര്യര്‍ എന്നൊരു ഇന്തു. പിന്നെ തിരുവാതിര, ഓട്ടന്‍ തുള്ളല്‍, കഥകളി…. എല്ലാം മോട്ടിച്ചു ആ ദുഷ്ടന്മാര്.”
”കരയാതെ ഗുള്‍ഫാനേ! അപ്പം തിരുവാതിര നിങ്ങളുടെയായിരുന്നു, അല്ലേ..?”
”പിന്നല്ലാതെ! അതിന്റെ പണ്ടത്തെ പേര് ബ്രിട്ടാതിര എന്നായിരുന്നു. ഓട്ടന്‍ തുള്ളലിന്റെ പഴയ പേര് ജോണ്‍ തുള്ളല്‍ എന്നും. ഞാനെഴുതുന്ന ജോണിക്കാ ബ്രിട്ടാണിക്കാ എന്ന കൃതിയില്‍ ഇതേപ്പറ്റി വിശദമായുണ്ട്.”
”പിന്നെങ്ങനെ നിങ്ങള്‍ക്കീ ഗതികേട് വന്നു, കോമ്രേഡ് ഗുള്‍ഫാന്‍?”
”ചതിച്ചതാണാശാനേ! പണ്ട് കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ ഒരു നമ്പൂരി ഉണ്ടായിരുന്നു. ഭൂപരിഷ്കരണം എന്നൊരു ഏടാകൂടം കൊണ്ടുവന്ന അയാള്‍ ഞങ്ങടെ മുക്കാലേമുണ്ടാണി പറമ്പും പുരയിടവും നിലവും പാട്ടക്കൃഷിക്കാരായ ഇന്തുക്കള്ക്ക് പതിച്ചു കൊടുത്തു. അങ്ങനെയാണാശാനേ, ഞങ്ങള്‍ കുത്തുപാളയെടുത്തതും ഇന്തുക്കള് സ്വര്‍ണ്ണപ്പാളക്കാരായതും. പിന്നെ കൂഴച്ചക്കയും അവലോസുപൊടിയും കൊടുത്ത് പണ്ടത്തെ ജന്മിമാരെയും രാജാക്കന്മാരെയും സോപ്പിടാനും ഇന്തുക്കള് മിടുക്കന്മാരായിരുന്നു. ആശാന് കണ്ടിട്ടില്ലേ, പത്ത് ഇന്തുക്കള്ക്ക് പതിനായിരം അമ്പലം വച്ചല്ലേ അവര്‍ നാടുനീളെ പണിതു കൂട്ടിയിരിക്കുന്നത്. കക്കൂസില്‍ പോയാല്‍ അവിടെയും കാണും മതംമാറ്റാന്‍ ഒരുത്തന്. മടുത്താശാനേ, മടുത്തു.”
”ഡോണ്ട് വറി, കോമ്രേഡ് ഗുള്‍ഫാന്‍,” കപ്പടോവിസ്കി കോട്ടുവായിട്ടു.”ബൈ ദ ബൈ, അണ്ടിയോ മൂത്തത് മാവോ എന്നതിനെപ്പറ്റിയുള്ള താങ്കളുടെ ഗവേഷണം എവിടം വരെയായി?”
”അത് കഴിഞ്ഞു.”
”വെരി ഗുഡ്! എന്നിട്ട് കണ്ടുപിടിച്ചോ? ഏതാണ് മൂത്തത്? അണ്ടിയോ, അതോ മാവോ?”
”ഓ, മാങ്ങാണ്ടിയാണ് മൂത്തത്, അല്ലേ. ഈ വലിയ കണ്ടുപിടുത്തത്തിന് ലോകം താങ്കളോട് കടപ്പെട്ടിരിക്കുന്നു, കോമ്രേഡ് ഗുള്‍ഫാന്‍!”
”താങ്ക്യൂ, കോമ്രേഡ് കപ്പടോവിസ്കി. മള്‍ഗര്‍ ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി. താങ്ക്യൂ, താങ്ക്യൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: