രാമപുരം: റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകളില്‍ കൃത്രിമം കാണിച്ച് പാറമട ലോബിയ്ക്ക് കൈമാറിയ ഭൂമി തിരിച്ച് പിടിച്ച് യഥാര്‍ത്ഥ അവകാശികളായ ഭൂരഹിതര്‍ക്ക് നല്‍ണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം ആരംഭിക്കാന്‍ കോട്ടമല സംരക്ഷണ സമിതിയും നാട്ടുകാരും തീരുമാനിച്ചു.
കോട്ടമലയിലെ 71.60 ഹെക്ടര്‍ സ്ഥലം ഭൂരഹിതരായ 70 ആളുകളുടെ പേരില്‍ ഉള്‍പ്പെടുത്തി 982-ാം നമ്പര്‍ തണ്ടപ്പേരില്‍ ചേര്‍ത്തിട്ടുള്ളതായി വിവരാവകാശ രേഖകളില്‍ വ്യക്തമായ സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രാമപുരം വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ തുടര്‍ന്നും പാറമട ലോബിയ്ക്ക് അനുകൂലമായ നിലപാടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നിയമപോരാട്ടങ്ങള്‍ക്കൊപ്പം പ്രത്യക്ഷ സമരപരിപാടികളിലേയ്ക്കും നീങ്ങുവാന്‍ സമരസമിതി തീരുമാനിച്ചത്. സര്‍ക്കാര്‍ മിച്ചഭൂമി ഉള്‍പ്പെടെ പാറമട ലോബിയ്ക്ക് കൈമാറിയ ആധാരം റദ്ദ്ചെയ്യുകയും പാറമട ലോബി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി അര്‍ഹതപ്പെട്ട 70 പേര്‍ക്ക് കൈമാറുംവരെ ശക്തമായ സമരരംഗത്ത് തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ വന്‍തുക കൈക്കൂലി വാങ്ങി പാറമട ലോബിയ്ക്ക് വേണ്ടി നിലകൊള്ളുന്ന റവന്യൂ ഉദ്യോഗസ്ഥരെ അടിയന്തിരമായി സ്ഥലം മാറ്റണമെന്ന ആവശ്യവും സമരസമിതി ഉന്നയിക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥര്‍ സ്ഥാനത്ത് തുടരുന്നത് കൂടുതല്‍ തിരിമറികള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. റവന്യൂ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യണമെന്ന് കോട്ടമല സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് മജു പുത്തന്‍കണ്ടം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കുറിഞ്ഞിപള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: