കടുത്തുരുത്തി: കടുത്തുരുത്തിയില്് കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് അധികൃതരുടെ പരിഗണന കിട്ടാതെ അനാഥമായി കിടക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് വീട്ടുനല്‍കിയ 38സെന്റ് സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഗസ്റ്റ്ഹൗസിനാണ് ഈ ദുര്‍ഗതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഗസ്റ്റ് ഹൗസ് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരു ജീവനക്കാരനെ പോലും നിയമിക്കാന്‍ സാധിക്കാത്തതിനാല്‍ രാവും പകലും ഗസ്റ്റു ഹൗസിന്റെ മുന്‍വശത്തെ ലൈറ്റുകള്‍ തെളിഞ്ഞ് കിടക്കുകയാണ.് കെട്ടിടത്തിന്റെ നാലുവശവും കാട്ടുവളളികളും പുല്ലും പടര്‍ന്ന് പിടിച്ച് കയറിരിക്കുന്നതിനാല് ഇഴജന്തുക്കളും താവളമടിച്ചിട്ടുണ്ട്. രാത്രി സമയമായാല്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടെയെത്തി മദ്യപാനം നടത്തുകയും അനാശ്യസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും സമീപവാസികളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പറഞ്ഞു. കോടികള്‍ മുടക്കി മെച്ചപ്പെട്ട കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടും ഗസ്റ്റുഹൗസ് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: