കൊച്ചി: നഗരസഭയുടെ 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുന്നു. 2016-17 വര്‍ഷത്തെ ബജറ്റില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം പദ്ധതികളും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ചിലത് തുടങ്ങിവക്കാനായി. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച പദ്ധതികള്‍ പോലും പാതിവഴി മുടന്തി. പഴയ ബജറ്റുകളുടെ ആവര്‍ത്തനമായിരുന്നു മുന്‍ ബജറ്റും എന്നതാണ് വിചിത്രമായ കാര്യം.
യുഡിഎഫിന്റെ തുടര്‍ഭരണമായിരുന്നു നഗരസഭയില്‍. തദ്ദേശ തെരഞ്ഞെടുപ്പിന് തോട്ട് മുമ്പ് മുന്‍ മേയര്‍ ടോണി ചമ്മിണി കൊണ്ടുവന്ന ‘മിഷന് കൊച്ചി’ പരാജയമായിരുന്നു. 33 പദ്ധതികളാണ് ഫാസ്റ്റ്ട്രക്കില് ഉള്‍പ്പെടുത്തി 2015 ആഗസ്റ്റിന് മുമ്പ് പൂര്‍ത്തികരിക്കുമെന്ന് അവകാശപ്പെട്ടിരുന്നത്. ഒന്നുപോലും പൂര്‍ത്തികരിക്കാനായില്ല. ഇഛാശക്തി ഇല്ലായ്മയാണ് പല പദ്ധതികളും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയത്. ശനിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റും പ്രഖ്യാപനത്തില്‍ ഒതുങ്ങുമോയെന്ന് ആശങ്കയിലാണ് നഗരവാസികള്‍.
ഡിസിസി പ്രസിഡന്റായതോടെ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ബജറ്റ് അവതരണത്തിന് ശേഷം ഡെപ്യൂട്ടിമേയര്‍ സ്ഥാനം ഒഴിയുമെന്നാണ് സൂചന. അടുത്ത വാര്‍ഡ് സഭയോഗത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ കരട് രേഖ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു.മേയര്‍ സൗമിനി ജെയിന്, ഡെപ്യൂട്ടിമേയര്‍, ടി.ജെ. വിനോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: