ന്യൂദല്‍ഹി: വിമാനത്തിലെ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ച ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്ക്വാദിനെ വിമാനക്കമ്പനി കരിമ്പട്ടികയില്‍ പെടുത്തി. ഇതിനു പുറമേ ജീവനക്കാരമെ മര്‍ദിച്ചതിനും, സര്‍വീസ് വൈകിപ്പിച്ചതിനും ഇയാല്‍ക്കെതിരെ എയര്‍ ഇന്ത്യ അധികൃതര്‍ പരാതി നല്കി.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും വ്യക്തിയെ കൈയേറ്റം ചെയ്യുന്നതിനെ പിന്തുണയ്ക്കില്ലെന്നും രവീന്ദ്ര ഗെയ്ക്ക്വാദിന്റെ ഭാഗത്തുനിന്ന് നടക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചതെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എയര്‍ ഇന്ത്യ കര്‍ശന നടപടികളെടുത്തത്.
60 വയസ്സുള്ള എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി മാനേജര്‍ സുകുമാറിനാണ് മര്‍ദനമേറ്റത്. താന്‍ ചെരുപ്പൂരിയടിച്ചെന്ന് എം.പി തന്നെ പി്ന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ സമ്മതിച്ചിരുന്നു. 25 തവണ താന്‍ അയാളെ അടിച്ചെന്നാണ് എം.പി പറഞ്ഞത്.
പൂനെ ദല്‍ഹി വിമാനത്തില്‍ ബിസിനസ് ക്ളാസ് ടിക്കറ്റാണ് എം.പിയ്ക്കുള്ളത്. ഈ വിമാനത്തില്‍ ആ ക്ളാസ് ഇല്ലാതിരുന്നതിനാല്‍ സാധാരണ എക്കണോമി സീറ്റാണ് നല്‍കിയത്. (പൂനെയില്‍ നിന്ന് ദല്‍ഹിക്കുള്ള രണ്ടു വിമാനങ്ങളില്‍ മാത്രമേ ബിസിനസ് ക്ളാസ് സീറ്റുള്ളൂ.) ഇതാണ് തര്‍ക്കത്തിന് കാരണമായത്.
രാവിലെ പത്തരയോടെ വിമാനം ദല്‍ഹിയില്‍ എത്തിയിട്ടും ഇയാള്‍ ഇറങ്ങാന്‍ കൂട്ടാക്കാതെ അരമണിക്കൂറിലേറെ വിമാനത്തില്‍ ഇരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും ഇയാളോട് സംസാരിച്ചെങ്കിലും രോഷാകുലനായ ഇയാള്‍ തര്ക്കിച്ചിരിക്കുകയായിരുന്നു.
തര്‍ക്കം മൂത്തതോടെ ഞാന്‍ ബിജെപി എംപിയല്ല, ശിവസേന എംപിയാണ്, അപമാനം പൊറുക്കില്ല എന്നു പറഞ്ഞാണ് ഗെയ്ക്ക് വാദ് എയറിന്ത്യാ ജീവനക്കാരനെ ചെരുപ്പിന് പൊതിരെ തല്ലിയത്.
സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വാര്‍ത്ത നിഷേധിക്കുന്നില്ലെന്നും എന്നാല്‍ ജീവനക്കാരന് തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് പ്രതികരിക്കേണ്ടി വന്നതെന്നുമാണ് ഗെയ്ക്ക്വാദിന്റെ പ്രതികരണം.
മുന്‍പ് കോണ്‍ഗ്രസ് എംപി തിരുപ്പതി വിമാനത്താവളത്തില്‍ വച്ച് എയര്‍പോട്ട് മാനേജരെ പൊതിരെ തല്ലിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: