തിരുവനന്തപുരം: കൊച്ചിയിലെ ഫില്ലിംഗ് സ്റ്റേഷനില്‍ നിന്നുള്ള പെട്രോളില്‍ ജലാംശം ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്തടക്കം ഭാരത് പെട്രോളിയം കമ്പനിയുടെ പെട്രോള്‍ വിതരണം തടസ്സപ്പെട്ടു. ഇന്നലെ ടാങ്കറുകളൊന്നും വരാത്തതിനാല്‍ തലസ്ഥാന നഗരിയില്‍ പെട്രോളിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
ഉച്ചയോടെ മിക്ക പമ്പുകളിലും പെട്രോള്‍ വിതരണം നിലയ്ക്കുമെന്നാണ് അറിയുന്നത്.
ഭാരത് പെട്രോളിയത്തിന്റെ പമ്പുകളാണ് നഗരത്തില്‍ കൂടുതലും. കൊച്ചി ഇരുമ്പനം ഫില്ലിംഗ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ രണ്ടുദിവസമായി കൊണ്ടു പോകുന്ന പെട്രോളില്‍ ജലാംശമുണ്ടെന്ന പരാതിയുണ്ടായിരുന്നു. ഇതുകാരണം വാഹനങ്ങള്‍ പാതിവഴിക്ക് നിന്നുപോകുന്നു എന്ന പരാതി ഏറിയതോടെ പമ്പുകള്‍ പലതും പെട്രോള്‍ നിറയ്ക്കാന്‍ വിമുഖത കാട്ടി.
ഇതോടെയാണ് പെട്രോള്‍ വിതരണം തടസ്സപ്പെട്ടത്. ഫില്ലിംഗ് സ്റ്റേഷനിലെ തകരാര്‍ കാരണമാണ് പെട്രോളില്‍ വെള്ളം കലരുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഡീസലിന് ഈ പ്രശ്നമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: