ലഖ്നൗ: അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലേറി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ യുപിയിലെ മുന്നൂറിലധികം അനധികൃത അറവുശാലകള്‍ പൂട്ടിച്ചാണ് യോഗി ബിജെപി സര്‍ക്കാരിന്റെ മേന്മ വിളിച്ചോതുന്നത്.
എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ നടപടി മറ്റു പാര്‍ട്ടികളിലെ നേതാക്കളില്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ബിഎസ്പി നേതാവ് യാക്കൂബ് ഖുറേഷിയുടെയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള മൂന്ന് മാംസ സംസ്ക്കരണ ശാലകളാണ് അടച്ചു പൂട്ടിയത്. കൂടാതെ ഗോക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ട് 43 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തില്‍ 60 പേര്‍ക്കെതിരെ 27 എഫ്ഐആറും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പടിഞ്ഞാറന്‍ യുപിയില്‍ അങ്ങോളമിങ്ങോളമായി നിയമനുസൃതമായും അല്ലാതെയും പ്രവര്‍ത്തിക്കുന്നത് നൂറോളം അറവുശാലകളാണ്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന മാംസത്തില്‍ യുപിയുടെ പങ്കും വലുതാണ്. ഏകദേശം 34 ശതമാനമാണ് മാംസ കയറ്റുമതിയിലെ യുപിയുടെ പങ്ക്. ബിജെപി അധികാരത്തില്‍ വന്നതോടെ ഇതിന് അയവ് വന്നേക്കുമെന്നാണ് നടപടികള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: