ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തരായുള്ള നേതാക്കളില്ലെന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് എസ്.എം.കൃഷ്ണ. രാഹുലിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് കുട്ടിക്കളിയോ ഒഴിവുനേര ജോലിയോ ആല്ല വളരെ ഗൗരവമേറിയ ഒന്നാണെന്നും രാഹുല്‍ ഗാന്ധിക്ക് കാര്യശേഷി ഇല്ലാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമെന്നും എസ്.എം കൃഷ്ണ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി സോണിയ ഗാന്ധിയുടെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ തന്നെപ്പോലെയുള്ള നേതാക്കള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നില്ലെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും അവഗണനയാണ് നേരിടേണ്ടി വന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി നാടുവാഴിത്ത മനോഭാവത്തിലേക്ക് മാറിയതുമൂലം കാര്യക്ഷമതയ്ക്ക് പ്രാധാന്യം കുറഞ്ഞു. ഇതാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്നും കൃഷ്ണ ആരോപിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം അഭിനന്ദിച്ചു. യോഗി മികച്ച നേതാവാണെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തിലും മൃഗപരിപാലനത്തിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്നും എസ്.എം കൃഷ്ണ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമേദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കാര്യശേഷിയോടെ പ്രവര്‍ത്തിക്കുന്നതാണ് ബിജെപിയെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലേറ്റുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: