ന്യൂദല്‍ഹി: മുന്‍ കോണ്‍ഗ്രസ് എം.പിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍ ഉള്‍പ്പെട്ട കല്‍ക്കരി അഴിമതിക്കേസില്‍ പുതിയതായി അഞ്ചുപേരെ കൂടി സിബിഐ പ്രതി ചേര്‍ത്തു.
ജിന്‍ഡാല്‍ സ്റ്റീല്‍ അഡ്വൈസര്‍ ആനന്ദ് ഗോയല്‍, ഗുഡ്ഗാവിലെ ഗ്രീന്‍ ഇന്‍ഫ്രയുടെ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് മദ്ര, മുംബൈയിലെ കെ.ഇ ഇന്റര്‍നാഷണലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാജീവ് അഗര്‍വാള്‍, നിഹാര്‍ സ്റ്റോക്സ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സൂര്യനാരായണന്, മുംബൈ എസ്സാര്‍ പവര്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സുശീല്‍ കുമാര്‍ എന്നിവരാണ് പുതിയതായി പ്രതിചേര്‍ക്കപ്പെട്ടത്. ഇവര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.
ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിക്കും ഗഗന് സ്പോഞ്ചിനും ജാര്‍ഖണ്ഡിലെ അമര്ക്കൊണ്ട മുര്‍ഗദംഗല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വ്യവസായികളെ കൂടാതെ മുന്‍കേന്ദ്ര കല്‍ക്കരി വകുപ്പു മന്ത്രി ദസരി നാരായണ റാവു, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച് സി ഗുപ്ത എന്നിവരും കേസില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: