കൊച്ചി: നക്സല്‍ വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊലപാതകവും, കവര്‍ച്ചയുമടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു വര്‍ഗീസെന്നും, പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ കീഴ്ക്കോടതി ഉത്തരവ് അന്തിമമായി കാണാനാവില്ലെന്നും, സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ വച്ച് 1970 ഫെബ്രുവരി 18നാണ് നക്സല്‍ നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെടുന്നത്. അക്കാലത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായര്‍ 1998-ല്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: