ലഖ്നൗ: കൂട്ടമാനഭംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയായി ലഖ്നൗ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ കഴിയുന്ന ദളിത് യുവതിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു.
നീണ്ട എട്ടു വര്‍ഷത്തെ യാതനയ്ക്കു ശേഷമാണ് യുവതിക്ക് സഹായവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുടെ ചെക്ക് യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച യോഗി, കുറ്റവാളികള്‍ക്കെതിരേ വിട്ടുവീഴ്ച്ചയില്ലാതെ കര്‍ശന നടപടി കൈക്കൊളളുന്നതിനും എത്രയും വേഗം അവരെ പിടികൂടുന്നതിനും പോലീസിനു നിര്‍ദ്ദേശം നല്കി.
2009മുതല്‍ യുവതി നേരിടുന്ന ആക്രമണങ്ങളില്‍ അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിരുന്നില്ലെന്ന് ബിജെപി നേതാവും മന്ത്രിയുമായ റീത്ത ബഹുഗുണജോഷി ചൂണ്ടിക്കാട്ടി. സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് ഈ വിഷയത്തില്‍ ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഇക്കാലമത്രയും കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുകയായിരുന്നുവെന്നും റീത്ത ബഹുഗുണജോഷി വ്യക്തമാക്കി.
യോഗിയുടെ ഉത്തരവിനേത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. യുവതി കഴിഞ്ഞയാഴ്ച്ചയും നേരത്തേ ആക്രമിച്ച അതേ സംഘാംഗങ്ങളാല് ആക്രമണത്തിനിരയായിരുന്നു. ഇതു നാലാം തവണയാണ് യുവതി ആക്രമിക്കപ്പെടുന്നത്.
മാരകമായ എന്തോ ഒരു ദ്രാവകം ഇവര്‍ യുവതിയെ ബലം പ്രയോഗിച്ചു കുടിപ്പിക്കുകയും ചെയ്തിരുന്നു. യുവതിയുടെ വീട്ടില്‍ നിന്നും ലഖ്നൗവിലേക്കു മടങ്ങും വഴിയായിരുന്നു ആക്രമണം.
2009ലാണ് യുവതിക്കെതിരേ ആദ്യ ആക്രമണമുണ്ടാകുന്നത്. കൂട്ട ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് യുവതി റായ്ബറേലി ജില്ലയിലെ ഉച്ചഹാര് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലം കൂടിയാണ് റായ്ബറേലി.
എന്നാല്‍ പരാതിയിന്മേല് ഒരു നടപടിയും ഇന്നോളം അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. മറ്റു നിരന്തരമായ ആക്രമണങ്ങള്‍ കൂടാതെ 2011ല്‍ യുവതിക്കെതിരേ ആസിഡ് ആക്രമണമുണ്ടായി. 2012 രണ്ടു പ്രാവശ്യവും, തുടര്‍ന്ന് 2013ലും യുവതിക്കെതിരേ ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: