ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹിന്ദു സഖ്യം മെയില്‍ ഔദ്യോഗികമായി നിലവില്‍ വരും. വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. ഓണ്‍ലൈന്‍ വഴി ഫണ്ട് ശേഖരണവും ആരംഭിച്ചു.
സഖ്യത്തില്‍ റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും സ്വതന്ത്ര നിലപാടുളളവരും എല്ലാമുണ്ട്. ഹിന്ദു തത്വങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇതിന്റെ ഭാഗമാകാമെന്ന് ചെയര്മാന് ശേഖര്‍ തിവാരി പറഞ്ഞു. അമേരിക്കയിലെ ഹിന്ദുക്കളിലേറെയും ഇന്ത്യാക്കാരാണ്.
അമേരിക്കന്‍ പൗരന്മാരായ ഹിന്ദുക്കളെ പ്രതിനിധീകരിക്കാന്‍ വേണ്ടിയാണ് പുതിയ സംഘടന. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഹിന്ദു അമേരിക്കക്കാരിലുണ്ട്. അഞ്ചോ പത്തോ തലമുറകളായി ഇവിടെ കഴിയുന്ന അമേരിക്കക്കാരും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം പ്രതിനിധീകരിക്കുകയാണ് പുതിയ സഖ്യത്തിന്റെ ഉദ്ദേശ്യമെന്ന് എഎച്ച്സിയുടെ അഭിഭാഷകന് സുവി ഘോഷ് വ്യക്തമാക്കി.
ഘോഷ് നേരത്തെ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച ആളാണ്. തിവാരി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇദ്ദേഹവും നേരത്തെ റിപ്പബ്ലിക്കുകളെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ത്യാക്കാരിലേറെയും ഡെമോക്രാറ്റുകളാണ്. ഹിന്ദുക്കള്‍ക്കായി ഇപ്പോള്‍ തന്നെ അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം എന്നൊരു സംഘടനയുണ്ട്. എന്നാല്‍ പുതിയ സംഘടനയില്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും അംഗത്വമെടുക്കാം.
ഹിന്ദുത്വത്തെ മോശമായി ചിത്രീകരിച്ച സിഎന്‍എന്നിന്റെ ഹ്രസ്വചിത്രത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിനും ആലോചിക്കുന്നുണ്ട്. ഒരു പാര്‍ട്ടിയ്ക്ക് പിന്നാലെയും പോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തങ്ങളെ പിന്തുണയ്ക്കുന്നവരെ തങ്ങളും പിന്തുണയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: