മുംബൈ: ദേശീയ പാതയോരത്തെ 13,000 ബാറുകളുടെ പെര്‍മിറ്റ് പുതുക്കി നല്കാന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ചില്ലറ മദ്യവില്‍പ്പന ശാലകള്‍ക്കു മാത്രമാണ് സുപ്രീംകോടതി ഉത്തരവ് ബാധകമെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ അഭിപ്രായം പരിഗണിച്ചാണ് ഫഡ്നാവിസ് സര്‍ക്കാരിന്റെ നടപടി. ബാറുകള്‍ പൂട്ടുന്നതുമൂലം സര്‍ക്കാരിന്റെ വരുമാനത്തില്‍ 2300 കോടി രൂപയുടെ കുറവ് വരുമായിരുന്നു. ഇവ തുറക്കാനുള്ള തീരുമാനത്തോടെ ഇത് നഷ്ടപ്പെടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: