ന്യൂദല്‍ഹി: പഠിക്കാനാളില്ലാത്ത കോഴ്സുകളും പഠന കേന്ദ്രങ്ങളും നിറുത്തലാക്കാന്‍ ഐഐടികള്‍ അടക്കമുള്ള എന്‍ജി. കോളേജുകള്‍ക്ക് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
കഴിഞ്ഞ മൂന്നു വര്‍ഷമായി ആവശ്യക്കാര്‍ കുറഞ്ഞുവരുന്ന കോഴ്സുകളും വിദ്യാര്‍ഥികള്‍ കുറയുന്ന സ്ഥാപനങ്ങളും പൂട്ടാനാണ് നിര്‍ദ്ദേശം. ഇന്നത്തെ സാഹചര്യം വിലയിരുത്തി തൊഴില്‍ ലഭ്യതയുള്ള പുതിയ കോഴ്സുകള്‍ തുടങ്ങാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
എന്‍ജിനിയര്‍മാരുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സിലബസില്‍ കാതലായ മാറ്റം വരുത്തും. ഇതിന് സാങ്കേതിക സമിതിയെ നിയോഗിച്ചതായി എഐസിടിഇ (ഓള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍) അറിയിച്ചു.
എന്‍ജിനിയറിങ്ങ് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തുന്ന കാര്യം നേരത്തെ ജന്മഭൂമി റിപ്പാര്‍ട്ട് ചെയ്തിരുന്നു. എന്‍ജിനിയറിങ്ങ് കോളേജുകള്‍ക്കായി ദേശീയ തലത്തില്‍ ഒരു പരീക്ഷയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: