ന്യൂദല്‍ഹി: ന്യൂനപക്ഷ സമുദായങ്ങളിലെ കൈത്തൊഴില്‍ വിദഗ്ധരെ സംരക്ഷിക്കാനും അവരുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും കമ്പോളത്തില്‍ അവസരമൊരുക്കുന്നതിനുമായി ഹുനാര്‍ ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിവിധ മേഖലാ വികസന പരിപാടികളുടെയും മറ്റു പദ്ധതികളുടെയും പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കൈത്തൊഴില്‍ വിദഗ്ധരുടെ സമ്പന്നമായ പൊതൃകം രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിനുള്ള ശക്തമായ മാധ്യമമായി ഹുനാര്‍ ഹബ്ബുകള്‍ മാറും. ആധുനിക ലോകത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി കൈത്തൊഴിലുകാരുടെ കലയും നൈപുണിയും വികസിപ്പിക്കുന്നതിനായുള്ള പ്രചാരണപരിപാടിക്ക് തുടക്കമിട്ടതായും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കൈത്തൊഴിലുകാരുടെയും, വിദഗ്ധത്തൊഴിലാളികളുടെയും ഒരു ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്നും നഖ്വി അറിയിച്ചു. ശുചിത്വ ഭാരത യജ്ഞത്തെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ ഒരുലക്ഷം മദ്രസ്സകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുമെന്നും നഖ്വി പറഞ്ഞു. മദ്രസ്സകള്ക്കുള്ള ത്രീ ടി- ടീച്ചര്‍, ടിഫിന്‍, ടോയ്ലറ്റ് നയത്തിന്റെ ഭാഗമായിരിക്കും ഇത്. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ നിര്‍ണ്ണായക പങ്കുണ്ടാവുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: