കോഴിക്കോട്: വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് സമാപനം. മുഖ്യ കാര്‍മ്മികത്വം വഹിക്കാനെത്തിയ മാതാ അമൃതാനന്ദമയിദേവി വെള്ളിയാഴ്ച പുലര്‍ച്ചെ 3.15 ഓടെ വള്ളിക്കാവ് ആശ്രമത്തിലേക്ക് തിരിച്ചു. ഭക്തരുടെ നീണ്ട നിര ദര്‍ശനത്തിന് ആശ്രമത്തിലെത്തിയിരുന്നു. ദര്‍ശനത്തിനും അനുഗ്രഹത്തിനും ശേഷം ശേഷം അമ്മയെ യാത്രയയക്കാന്‍ ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മസ്ഥാന വാര്‍ഷിക സംഘാടക സമിതി ഭാരവാഹികള്‍, യുവധര്മ്മധാരാപ്രവര്ത്തകര് എന്നിവരെത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് അമ്മ വിദേശത്തേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: