ന്യൂദല്‍ഹി: വിലക്കയറ്റം പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഒരു വര്‍ഷത്തിനിടെ പയര്‍വര്‍ഗ്ഗങ്ങളുടെ വിലയില്‍ മുപ്പത് ശതമാനത്തിന്റെ കുറവുണ്ടായതായി കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി വിലയിരുത്തി.
ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ കടലപ്പരിപ്പിന്റെ വിലയിലും ഉടന്‍ കുറവുണ്ടാകും. ഖാരിഫ് സീസണില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയതിലും റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായതായി സമിതി കണ്ടെത്തി. 16.46 ലക്ഷം ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് ലക്ഷം ടണ്‍ കിലോക്ക് 50.50 രൂപ താങ്ങുവില നല്കി ഈ സീസണില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ചതാണ്.
അവശ്യവസ്തുക്കളുടെ വിലനിലവാരവും സമിതി പരിശോധിച്ചു. കൃത്യമായ ഇടവേളകളില്‍ വില നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പും കരിഞ്ചന്ത വ്യാരപാരവും കരുതിയിരിക്കാനും നിര്‍ദ്ദേശം നല്കി. ചില്ലറ വില്‍പ്പന മേഖലയില്‍ കിലോക്ക് ഇരുനൂറ് രൂപവരെ വര്‍ദ്ധിച്ചതിനാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 20 ലക്ഷം ടണ്‍വരെ പയര്‍വര്‍ഗ്ഗങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2016-17 വിളവെടുപ്പ് വര്‍ഷം പയറുവര്‍ഗ്ഗങ്ങളുടെ ഉത്പാദനത്തില്‍ 22 മില്യണ്‍ ടണ്‍ റെക്കോര്‍ഡിലെത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 16.5 മില്യണ്‍ ടണ്ണായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: