അരൂര്‍: ചന്തിരൂരിലെ പൊതു ശൂദ്ധീകരണ പ്ളാന്റിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. അരൂര്‍ സിഫുഡ് വര്‍ക്കേഴ്സ് സൊസൈറ്റിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നിയമ നടപടി സ്വീകരിക്കുമെന്ന് സീഫുഡ് വര്‍ക്കേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഇ.ഒ. വര്‍ഗീസ് പറഞ്ഞു. 2009 ല്‍ വര്‍ഗീസും ഇരുപത്തിയാറു പേരും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിരുന്നു.
ഇതിന്മേല് ആറു മാസത്തിനുള്ളില്‍ ചന്തിരൂരിലെ പൊതു ശദ്ധീകരണ പ്ളാന്റ് നിര്‍മ്മിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തവ് വന്ന് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും പ്ളാന്റ് നിര്‍മ്മിക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല.
മലിനീകരണ പ്രതിസന്ധി നേരിടുന്ന ചന്തിരൂരില്‍ മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രദേശവാസികള്‍ മാറികൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയിട്ടും മലിനീകരണ സംസ്ക്കരണ പ്ളാന്റ് നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: