ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ, പാറത്തോട്, അണ
ക്കര എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉത്തരവ് ലംഘിച്ച് അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം നടത്തുകയായിരുന്ന മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. വാഹന ഉടമകളില്‍ നിന്നും ദുരന്ത നിവാരണ നിയമം പ്രകാരം റവന്യൂ വകുപ്പ് 25,000 രൂപ പിഴ ഈടാക്കി. കൂടാതെ കെ.എ01എം.എന്‍2688 നമ്പര്‍ വാഹനം ഇടുക്കി ജില്ല വിട്ടു പോകുവാനും മറ്റ് വാഹന ഉടമകളോട് ഉത്തരവ് പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ കുഴല്‍ കിണര്‍ നിര്‍മ്മാണം ജില്ലയില്‍ നടത്തുവാന്‍ പാടുള്ളൂവെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി ജില്ലാകളക്ടര്‍ അറിയിച്ചു. ദ
ുരന്ത നിവാരണ നിയമം 2005 പ്രകാരം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ പിഴ ഈടാക്കുന്നത്.
വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജില്ലാഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലയില്‍ വീട്ടാവശ്യത്തിനുള്ള 110 എം.എം കുഴല്‍കിണര്‍ (തൊടുപുഴ, ഇളംദേശം എന്നീ ബ്ലോക്കുകളില്‍ 100 മീറ്ററില്‍ കൂടാത്ത ആഴത്തിലും ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അഴുത, ദേവികുളം, അടിമാലി എന്നീ ബ്ലോക്കുകളില്‍ 150 മീറ്ററില്‍ കൂടാത്ത ആഴത്തിലും ) നിര്‍മ്മിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല.
എന്നാല്‍ മറ്റെല്ലാതരം കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുന്നതിനും മുന്‍കൂര്‍ അനുമതി ഭൂഗര്‍ഭജല വകുപ്പില്‍ നിന്നും ലഭ്യമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: