കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന് കരുത്തായി കേസരി. മലയാള വാരിക സംഘടിപ്പിച്ച സ്ത്രീസുരക്ഷയും. കേരളയീ സമൂഹവും സെമിനാര്‍. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി.കെ. ജാനു ഉദ്ഘാടനംചെയ്തു. സ്ത്രീ ചേതന പ്രസിഡന്റ് ഡോ.കെ.എസ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കൊട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ പുരോഹിതന്മാര് വരെ സ്ത്രീ പീഡനകേസിലെ പ്രതികളാവുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി സ്ത്രീകള്‍ക്കനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഏകീകൃതസിവില്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുമ്പോള്‍ അത് കുതന്ത്രത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.
സിനിമാനടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടായവികാരം വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടായില്ലെന്ന് കേസരി മുഖ്യപത്രാധിപന്‍ എന്‍.ആര്. മധു അഭിപ്രായപ്പെട്ടു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വനവാസികള്‍ പീഡിപ്പിക്കപ്പെട്ടത് കേരളത്തിലാണ്. ഉന്നതകുല സ്ത്രീകള്‍ പിഡിപ്പിക്കപ്പെടുമ്പോള് മാത്രം ചര്‍ച്ചചെയ്യുന്നു. ബാങ്ക് വിളിക്കാനും, കുര്‍ബാ ന നടത്താനും സ്ത്രീകള്‍ക്ക് അധികാരമില്ലാത്തത് നിരാശാജനകമാണ്. പാശ്ചാത്യര്‍ പുരുഷനെ ശക്തിയായി കരുതുമ്പോള്‍ സ്ത്രീയെ ശക്തിയായി കരുതുന്നതാണ് ഭാരതസംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. കേരളം സാക്ഷരന്മാരുടെ ഭ്രാന്താലയമായി മാറി.സാഹിത്യത്തിലും മറ്റും പണ്ടുകാലം മുതല്‍തന്നെ. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും നിത്യജീവിതത്തില്‍ സ്ത്രീ അബലയായി മാറുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണമെന്ന് യുവ കവി ആര്യഗോപി. വളയണിഞ്ഞ കൈകള്‍ വാളോങ്ങിയ ചരിത്രമുള്ള ഭാരതത്തില്‍ സ്ത്രീ സുരക്ഷയെപ്പറ്റി ചര്ച്ച്ചെയ്യേണ്ടി വരുന്നത് അപമാനകരമാണെന്ന് ബിഎംഎസ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.ടി.പി.സിന്ധുമോള്‍ പറഞ്ഞു. പുരുഷന്മാരില് അവബോധം സൃഷ്ടിക്കാനും അവരില്‍ നല്ല വ്യക്തികളെ സൃഷ്ടിക്കാനുമാണ് സ്ത്രീകള്‍ ഇനി ശ്രമിക്കേണ്ടതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സ്ത്രീശാക്തീകരണം കേരളത്തില്‍ എന്ന വിഷയത്തില്‍ അഡ്വ. ഇന്ദുലേഖ ജോസഫ് സംസാരിച്ചു.രാഷ്ട്ര സേവികാസമിതി സംസ്ഥാന കാര്യവാഹിക ഡോ.പി.ആര്യ ദേവി സ്വാഗതവും, ഡോ.പി.സി. സിന്ധു നന്ദിയും പറഞ്ഞു. സേവാ ഭാരതി ബാലികാ സദനത്തിലെ കുട്ടികള്‍ പ്രാര്‍ത്ഥന ചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: