നെടുങ്കണ്ടം: ഇടുക്കി അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെയുള്ള കഞ്ചാവ് കടത്ത് ഏറുന്നു. മൂന്ന് മാസത്തിനിടെ നൂറില്‍പരം കേസുകളിലായി പിടിയിലായത് 150 ഓളം പേര്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക്പോസ്റ്റുകളില്‍ നിന്നാണ് ഇത്രയും അധികം പേര് പിടിയിലായത്. ഇരുപത്തഞ്ചോളം കിലോ കഞ്ചാവ് പിടിച്ചെടുത്തു. 20-ല്‍ അധികം ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തവയില്‍ പെടും.
പിടിയിലായവരില്‍ 140 പേരും പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. ആകെ പിടിയിലായവരില്‍ പതിനെട്ടില്‍ താഴെ പ്രായമുള്ളവര്‍ 5 പേരും, തമിഴ്നാട് സ്വദേശികള്‍ 15 പേരും ഉള്‍പ്പെടും. പ്രതികള്‍ ജില്ല തിരിച്ച് നോക്കിയാല്‍ എറണാകുളം-65, കോട്ടയം -25, തിരുവനന്തപുരം-5, പാലക്കാട്-6, ഇടുക്കി-10, തൃശൂര്‍-10 ഇങ്ങനെ പോകുന്നു കണക്കുകള്‍. ഒരേ ദിവസം 4 കേസുകളിലായി ബോഡിമെട്ടില്‍ മാത്രം പിടിയിലായത് എറണാകുളം സ്വദേശികളും സുഹൃത്തുക്കളുമായ 8 യുവാക്കളാണ്.
കലാലയങ്ങളില്‍ ലഹരി കിട്ടാതാകുന്നതോടെ വിലകുറച്ച് കഞ്ചാവ് സംഘടിപ്പിക്കാനാണ് ഇത്തരക്കാര്‍ തമിഴ്നാട്ടില്‍ വിനോദസഞ്ചാരം എന്ന വ്യാജേന എത്തുന്നത്.
കമ്പം, തേനി മേഖലകളില്‍ നിന്ന് കഞ്ചാവ് തരപ്പെടുത്തി ഉപയോഗിച്ച ശേഷം പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍ കഞ്ചാവുമായി ചെക്ക്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുമ്പോള്‍ യുവാക്കള്‍ അറിയുന്നില്ല കേസിന്റെ ആഴവും സ്വന്തം ജീവിതത്തിന്റെ നാശവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: