ആലപ്പുഴ: മമ്മൂട്ടിയുടെ പുതിയ സിനിമയുടെ കൂറ്റന്‍ ഫ്ളക്സ് ബോഡ് അപകടകരമാംവിധം സ്ഥാപിച്ചതിനെ ചോദ്യം ചെയ്ത മുന്‍ ജില്ലാ പോലീസ് മേധാവിക്ക് താരത്തിന്റെ ഫാന്‍സിന്റെ ഭീഷണിയും അസഭ്യവും. പോലീസിന് പരാതി നല്കി മണിക്കുറുകള്‍ക്കകം പരാതി വിവരങ്ങള്‍ ഭീഷണിപ്പെടുത്തിയവര്‍ക്ക് ഒറ്റിക്കൊടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ദിവസമാണ് സംഭവം. മമ്മൂട്ടിയുടെ പുതിയ സിനിമയുടെ കൂറ്റന്‍ ഫ്ളക്സ് ബോഡാണ് റെയ്ബാന്‍ സിനി ഹൗസിനു സമീപം ഫാന്‍സ് അസോസിയേഷന് സ്ഥാപിച്ചത്. വൈദ്യുതി ലൈനില്‍ തട്ടാന്‍ സാദ്ധ്യതയുള്ളതിനാല്‍ സമീപവാസിയായ മുന്‍ ജില്ലാ പോലീസ് മേധാവി കെ.എം. ബാല്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ ഫാന്‍സ് അസോസിയേഷന്കാര് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി.
അപകടകരമാം വിധം സ്ഥാപിച്ച ഫ്ളക്സ് ബോഡ് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.എം. ബാല്‍ ജില്ലാ പോലീസ് മേധാവിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന് പരാതി നല്‍കുകയും ജില്ലാ പോലീസ് മേധാവിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം പരാതി സംബന്ദിച്ച വിവരങ്ങള്‍ ഫാന്‍സുകാരെ പോലീസുകാര്‍ അറിയച്ചു. ഇതോടെ ഇവര്‍ മടങ്ങിയെത്തി അക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തിയേറ്റര്‍ ഉടമകളും ഇവരെ പിന്താങ്ങി രംഗത്തെത്തി. വര്‍ഗ്ഗീയത ഉയര്‍ത്തുന്ന രീതിയിലാണ് ഫാന്‍സുകാര്‍ പ്രകോപനം സൃഷ്ടിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ നടപടി എടുത്തില്ലെന്നു മാത്രമല്ല, മുന്‍ പോലീസ് മേധാവികൂടിയായ പരാതിക്കാരനെ ഒറ്റു കൊടുക്കുകയായിരുന്നു പോലീസ് ചെയ്തത്. ഇതിനെതിരെ കെ.എം. ബാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: