ചങ്ങനാശേരി: വിവിധ സര്‍ക്കാര്‍ ആഫീസുകളടക്കം നൂറുകണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശ്ശേരി റവന്യൂടവര്‍ ശോച്യാവസ്തയില്‍. ശുചിത്വമില്ലാത്ത ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം വൃത്തിഹീനവും ദുര്ഗ്ഗന്ധപൂരിതവുമാണ്. ജലവിതരണക്കുഴല്‍ പൊട്ടിയതിനാല്‍ ജലലഭ്യത ഇല്ലാതായതാണ് ശുചിമുറികള്‍ വൃത്തിഹീനമാകാന്‍ ഇടയാക്കിയത്. ഓഫീസുകളില്‍ എത്തുന്ന ആളുകള്‍ ഉപയോഗം കഴിയുമ്പോള്‍ വെള്ളമില്ലാതെ വിഷമിക്കുകയാണ്. മുറികള്‍ക്ക് ഒന്നിനുംതന്നെ അടച്ചുറപ്പുള്ള വാതിലുകള്‍ ഇല്ല. ഉള്ളവയ്ക്കാകട്ടെ കുറ്റിയും കൊളുത്തും ഉണ്ടാകാറില്ല. വൃത്തിഹീനമായ ശുചിമുറിയില്‍നിന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
വല്ലപ്പോഴും എത്തുന്ന ജലവിതരണ അതോറിറ്റിയുടെ വെള്ളത്തെയാണ് ഇവിടയുള്ളവര്‍ ഏറെയും ആശ്രയിക്കുന്നത്. മഴവെള്ള സംഭരണി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചതാണെങ്കിലും ഇപ്പോള്‍ ഇത് ഉപയോഗത്തിലില്ല. ടവ്വറിന്റ അഞ്ചാം നിലയില്‍ പൈപ്പ് പൊട്ടി മലിനജലം താവേക്ക് ഒഴുകിവീണു കൊണ്ടിരിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. താലൂക്ക് ഓഫിസിനോട് ചേര്‍ന്നുള്ള ഒരുലിഫ്റ്റ് പ്രവര്‍ത്തന ക്ഷമമല്ലാതായിട്ട് മാസങ്ങളായി. പ്രധാന ലിഫ്റ്റ് മാസങ്ങളായി തകരാറിലായിരുന്നത് അടുത്ത ദിവസമാണ് പ്രവര്‍ത്തനക്ഷമമായത്. ലിഫ്റ്റുകള്‍ തകരാറിലായതോടെ താലൂക്ക് ഓഫീസിലെ റെക്കേര്‍ഡ് മുറിയിലേയ്ക്ക് സാധനങ്ങള്‍ വളരെ ദൂരം ചുമന്നുകൊണ്ടാണ് പോകുന്നത്. വേണ്ടത്രസുരക്ഷാ ക്രമീകരങ്ങള്‍ ഇല്ലെന്നും സ്ഥാപന ഉടമകള്‍ പരാതി പറയുന്നു.
ഹൗസിങ്ങ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് റവന്യൂടവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഹൗസിങ്ങ് ബോര്‍ഡിന്റെ ജീവനക്കാര്‍ ഉണ്ടെങ്കിലും ശുചീകരണം കൃത്യമായി നടക്കാറില്ല. വാടക വാങ്ങാനാല്ലാതെ അധികതര്‍ മറ്റൊന്നിനും തയ്യാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. മജിസ്ട്രേറ്റ് കോടതി, താലൂക്ക് സപ്ലൈ ഓഫീസ്, സബ്ബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ്, റീസര്‍വ്വേ സൂപ്രണ്ടാഫീസ്, എന്നിവ മുകളിലത്തെ നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തത് മൂലം വൃദ്ധരും സ്ത്രീകളും അടക്കമുള്ള പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
താലൂക്ക് വികസന സമിതിയില്‍ പരാതി പതിവാണെങ്കിലും അറ്റകുറ്റപണികളുളുടെ കാര്യം അധികൃതര്‍ ഗൗനിക്കാറില്ല. ഹൗസിംഗ് ബോര്‍ഡ് അധികൃതരുടെ അനങ്ങാപ്പാറ നയത്തിന് മാറ്റമുണ്ടാവണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
കാര്യം അധികൃതര്‍ ഗൗനിക്കാറില്ല. ഹൗസിംഗ് ബോര്‍ഡ് അധികൃതരുടെ അനങ്ങാപ്പാറ നയത്തിന് മാറ്റമുണ്ടാവണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: