പാലാ: കുമ്മനം രാജശേകരന്‍ തീവ്രവാദിയായി ചിത്രീകരിച്ച് അദ്ദേഹത്തോടൊപ്പം വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച സാംസ്ക്കാരിക മന്ത്രി ബാലന് സംസ്ക്കാരമില്ലാത്ത സാംസ്കാരികമന്ത്രിയാണെന്നും മന്ത്രിസ്ഥാനം രാജിവച്ച് കേരളത്തിലെ ഹൈന്ദവ സമൂഹത്തോട് മാപ്പുപറയണമെന്നും ഹിന്ദുഐക്യവേദി മീനച്ചില്‍ താലൂക്ക് സമിതി ആവശ്യപ്പെട്ടു.
ഹൈന്ദവ സമാജത്തെ ഏകോപിപ്പിക്കുന്നതില്‍ കുമ്മനം വഹിച്ച പങ്കിനെയാണ് തീവ്രവാദി എന്ന് അധിക്ഷേപിച്ചിരിക്കുന്നത്. തീവ്രവാദം ആരോപിച്ച മദനിയുമായി വേദിപങ്കിട്ടപ്പോള് ഇല്ലാതിരുന്ന തീവ്രവാദമാണ് മന്ത്രിയുടെ ഓഫീസ് ആരോപിച്ചിരിക്കുന്നത്.പട്ടികജാതി പട്ടികവര്ഗ്ഗക്കാരോടുള്ള അധിക്ഷേപവും അവഗണനയും മന്ത്രി തുടരെ ആവര്‍ത്തിക്കുകയാണ്.
പ്രസിഡന്റ് വി.പി. മോഹനന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി. മുരളീധരന്, ജില്ലാ സെക്രട്ടറി കെ.കെ. ശശി, ഡോ. എസ്. സുകുമാരന്‍ നായര്‍, കെ.കെ. രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: