കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായി പത്തുവയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുത്തശ്ശി ലതാ മേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന് ഭാര്യയായ ലതാമേരി കൂട്ടുനിന്നു എന്നു തെളിഞ്ഞതോടെയാണ് ഇവരെയും കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ രണ്ടാം പ്രതിയാണ് ലതാമേരി.
മരിച്ച കുട്ടിയുടെ സഹോദരിയും അമ്മയും സാക്ഷികളാകും. വിക്ടര്‍ കൊച്ചുമകളെ പീഡിപ്പിച്ചത് മുത്തശ്ശി അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന് പോലീസ് കണ്ടെത്തി. സഹോദരിയുടെ നിര്‍ണായകമൊഴിയാണ് മുത്തശ്ശിക്കെതിരെ അന്വേഷണം നീങ്ങാന്‍ കാരണമായത്. പോക്സോ നിയമപ്രകാരം രണ്ട് കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുണ്ടറയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ പോലീസ് അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഗുരുതരാവസ്ഥയിലാണെന്നുമുള്ള റിപ്പോര്‍ട്ട് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറി. ഈ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
കഴിഞ്ഞ ദിവസമാണ് കേസില്‍ ലതാമേരിയെ പോലീസ് പ്രതി ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: