കുണ്ടറ: 14 കാരന്റെ മരണം സംബന്ധിച്ച് കൊട്ടാരക്കര ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എസ്പി തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കാണിച്ചാണ് എസ്പി റിപ്പോര്‍ട്ട് തള്ളിയത്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് എസ്പി തള്ളിക്കളഞ്ഞത്.
റിപ്പോര്‍ട്ട് തയ്യാറാക്കാനായി കൃത്യമായ വിവരശേഖരണം നടത്തിയിട്ടില്ല, മരിച്ച 14കാരന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴികള്‍ കൃത്യമായ രേഖപ്പെടുത്തിയിട്ടില്ല, ഏത് സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എസ്പി റിപ്പോര്‍ട്ട് തള്ളിയത്.
വിശദമായ റിപ്പോര്‍ട്ട് ഇന്ന് രാവിലെ തന്നെ സമര്‍പ്പിക്കണമെന്നാണ് എസ്പിയുടെ നിര്‍ദ്ദേശം.
അതേസമയം 14കാരന്റെ മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളിയ അതേ ഡിവൈഎസ്പിക്ക് തന്നെയാണ് പുതിയ അന്വേഷണത്തിന്റെയും ചുമതല നല്‍കിയിട്ടുള്ളത്.
ഈ കുട്ടി മരിക്കുന്ന സമയത്ത് കൊല്ലം ഡിവൈഎസ്പിയായിരുന്ന ബി ഉണ്ണികൃഷ്ണന് ഇപ്പോള്‍ കൊട്ടാരക്കര ഡിവൈഎസ്പിയാണ്. 14കാരന് മരിച്ച കുണ്ടറ ഇന്ന് കൊട്ടാരക്കര ഡിവൈഎസ്പിയുടെ അധികാര പരിധിയിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: