കൊല്ലം: കുണ്ടറയിലെ 14കാരന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. 2010ല്‍ നടന്ന സംഭവത്തില്‍ ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് എസ്.പി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് എസ്പിഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് തള്ളിയത്.
കുണ്ടറയില്‍ 10 വയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ വിക്ടര്‍ ഡാനിയേലാണ് അയല്‍വാസിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയത്.
2010ലുണ്ടായ സംഭവത്തില്‍ ഏഴ് വര്‍ഷത്തിന് ശേഷം റൂറല്‍ എസ്.പി പുനരന്വേഷണത്തിന് കൊട്ടാരക്കര ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ 2010ല്‍ ഇതേ കേസ് അന്വേഷിച്ച് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്കിയ ബി.കൃഷ്ണകുമാറിന് തന്നെ വീണ്ടും അന്വേഷണ ചുമതല നല്‍കിയത് പ്രതിഷേധത്തിന് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: